മാവേലിക്കര: കര്‍ഷകരില്‍ നിന്നും കൃഷിഭവന് വഴി പച്ചത്തേങ്ങാ സംഭരിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്. കേരഫെഡാണ് ഇതു സംബന്ധിച്ച് ഇന്നലെ എല്ലാ കൃഷി ഭവനിലേക്കും ഉത്തരവ് നല്‍കിയത്. മഴക്കാലമായതിനാല്‍ തേങ്ങ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ഇതു സംബന്ധിച്ച് ഇറക്കിയ ഉത്തരവില്‍ പറയുന്നത്. കിലോയ്ക്ക് 25 രൂപ നിരക്കിലായിരുന്നു കര്‍ഷകരില്‍ നിന്നും തേങ്ങ സംഭരിച്ചിരുന്നത്.
നാളികേരത്തിന്റെ വിലയിടിവില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഇത്. ഇന്നലെ തേങ്ങയുമായി എത്തിയ കര്‍ഷകര്‍ ഇത് നല്കാനാവാതെ തിരികെ പോയി. സ്ഥിരമായി കൃഷി ഭവനില്‍ തേങ്ങ നല്‍കിയിരുന്ന കര്‍ഷകര്‍ക്കാണ് ഇത് വലിയ ആഘാതമായത്. ഇതോടെ തേങ്ങ എങ്ങിനെ വില്‍ക്കുമെന്നറിയാതെ ഇവര്‍ കുഴങ്ങുകയാണ്. മഴ ആരംഭിച്ചതോടെ കൊപ്രയാക്കി വെളിച്ചെണ്ണ എടുക്കാനും ഇവര്‍ക്ക് സാധിക്കില്ല.
കേരഫെഡിന്റെ ഉന്നത ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ഇടത് അനുകൂലികളാണെന്നും ഭരണമാറ്റം വന്നതോടെ ഇവര്‍ നടപ്പിലാക്കിയ പരിഷ്ക്കാരമാണ് ഇതെന്നും ആരോപണമുണ്ട്. ഏതായാലും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിനു മുന്‍പു തന്നെ ഇടത് അനുകൂലികളായ ഉദ്യോഗസ്ഥര്‍ കര്‍ഷക വിരുദ്ധ നടപടികളാണ് ആരംഭിച്ചതെന്നും നാളികേര കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: