ലണ്ടന്‍: വിഖ്യാത ഇംഗ്ലീഷ് പ്രതിരോധനിരതാരം ജോണ്‍ ടെറി ഒരു വര്‍ഷം കൂടി ചെല്‍സിയില്‍ കളിക്കും. കഴിഞ്ഞ ദിവസം ടെറിയുമായി ഒരു വര്‍ഷത്തെ കരാര്‍ ക്ലബ് ഒപ്പിട്ടു. ക്ലബ്ബ് ഉടമ റോമന്‍ അബ്രമോവിച്ചും പുതിയ പരിശീലകന് അന്റോണിയോ കോന്റെയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ചെല്‍സി മുന്നോട്ടുവച്ച കരാറില്‍ ടെറി ഒപ്പുവച്ചത്.
പല പുതിയ നിബന്ധനകള്‍ കൂടി ഉള്‍പ്പെടുത്തിയ കരാറാണിത്. ആഴ്ചയില്‍ 90000 പൗണ്ടാണ് ടെറിയുടെ പ്രതിഫലം. 1998-ല്‍ ചെല്‍സിയിലെത്തിയ ടെറി 2000-ല്‍ വായ്പാടിസ്ഥാനത്തില്‍ ടോട്ടനത്തിന് വേണ്ടി കളിച്ചതൊഴിച്ചാല്‍ മറ്റൊരു ക്ലബിനുവേണ്ടിയും ബൂട്ടണിഞ്ഞിട്ടില്ല. 26 വര്‍ഷം നീണ്ടുനിന്ന ക്ലബ് കരിയറില്‍ ഇതുവരെ ചെല്‍സിക്കായി 703 മത്സരങ്ങളിലാണ് 35കാരനായ ടെറി പ്രതിരോധം തീര്ക്കാനിറങ്ങിയത്. 66 ഗോളുകളും സ്വന്തം പേരിലാക്കി.
ചെല്‍സിയുമായി കരാര്‍ പുതുക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും എല്ലായിപ്പോഴും ഞാനൊരു ചെല്‍സി താരമാണെന്ന് ഏവര്‍ക്കുമറിയാം ഇതായിരുന്നു ടെറിയുടെ പ്രതികരണം. പുതിയ മാനേജര്‍ക്ക് കീഴില്‍ അടുത്ത സീസണില്‍ ഇറങ്ങാന്‍ കാത്തിരിക്കുകയാണെന്നും അത് വിജയകരമായി തീരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ടെറി.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ചെല്‍സി തനിക്ക് പുതിയ കരാര്‍ വാഗ്ദ്വാനം നല്‍കിയിട്ടില്ലെന്ന കാര്യം ടെറി വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് ടെറിയെ ക്ലബ്ബില്‍ നിലനിര്‍ത്തണമെന്ന് ടീമിന്റെ ആരാധകര്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ടീമിന്റെ ചുമതല ഏറ്റെടുക്കുന്ന കോന്റെയ്ക്കും ടെറി ക്ലബ്ബില്‍ തുടരണമെന്നായിരുന്നു താത്പര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: