ആലപ്പുഴ: ഹരിപ്പാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയുടെ ഭൂരിപക്ഷം വര്‍ദ്ധിക്കാന്‍ കാരണം സിപിഎമ്മിലെ ഒരുവിഭാഗം സഹായിച്ചതിനാലാണെന്ന് വോട്ടുകണക്കുകള്‍ വ്യക്തമാക്കുന്നു. നേരത്തെ തന്നെ സിപിഎമ്മിലെ ഒരുവിഭാഗം ഇവിടെ രമേശ് ചെന്നിത്തലയുമായി അവിശുദ്ധ സഖ്യത്തിലായിരുന്നു. കോണ്‍ഗ്രസിന്റെ ഭരണത്തണലില്‍ പല സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും ജോലി ലഭിച്ചത് നേരത്തെ തന്നെ പാര്‍ട്ടിയില്‍ വിവാദമായിരുന്നു. വിവാദമായ സ്വകാര്യ മെഡിക്കല്‍ കോളേജ് വിഷയത്തിലും സിപിഎം മൗനം പാലിച്ചത് ചെന്നിത്തലയുമായുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് ആശുപത്രിക്കെതിരെ ശക്തമായി രംഗത്തുവന്നിട്ടും സിപിഎം മൗനം പാലിച്ചു. വ്യാപകമായി നിലം നികത്തി നിര്‍മ്മിക്കുന്ന ആശുപത്രിക്കെതിരെ സിപിഎം മൗനം പാലിച്ചതില്‍ ദുരൂഹതയുണ്ട്. ഇത്തണ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിലയ്ക്ക് 18,621 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2011ല്‍ ഇടതുപക്ഷത്തിന് ഇവിടെ 61,858 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന് 67,378 വോട്ടുകളും ലഭിച്ചു. 5,520 വോട്ടുകളുടെ ഭൂരിപക്ഷമാണ് അന്ന് ചെന്നിത്തലയ്ക്ക് ലഭിച്ചത്. എന്നാല്‍ ഇത്തവണ എല്‍ഡിഎഫിന്റെ വോട്ടില്‍ ഗണ്യമായ ഇടിവുണ്ടായി. 57,359 വോട്ടുകള്‍ മാത്രമാണ് സിപിഐയുടെ പി. പ്രസാദിന് ലഭിച്ചത്. അതായത് 4,479 വോട്ടുകളുടെ കുറവ്. 2011ല്‍ ബിജെപിക്ക് ഇവിടെ 3,145 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ 12,985 വോട്ടുകളായി വര്‍ദ്ധിച്ചു. അതായത് 9,840 വോട്ടുകളുടെ വര്‍ദ്ധനവ്. ബിജെപിക്ക് വോട്ടുകൂടിയപ്പോള്‍ എല്‍ഡിഎഫിന് ഇത്തവണ വോട്ടുകുറയുകയാണുണ്ടായത്. ഇതില്‍ നിന്നുതന്നെ വ്യക്തമാണ് സിപിഎമ്മും കോണ്‍ഗ്രസുമായുള്ള അവിശുദ്ധ സഖ്യം.
രമേശിന്റെ വിജയം സിപിഎമ്മിന്റെ
സംഭാവനയെന്ന് ബിജെപി
ആലപ്പുഴ: സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടെ വിജയം സിപിഎമ്മിന്റെ സംഭാവനയാണെന്ന് ബിജെപി. ജില്ലാ പ്രസിഡന്റ് കെ. സോമന്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കൃഷ്ണപ്രസാദ് നേടിയ വോട്ടുകളില്‍ നിന്ന് അയ്യായിരത്തിനടുത്ത് വോട്ട് കുറവാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഉണ്ടായിരിക്കുന്നത്.
ഈ വോട്ടുകള്‍ ചോര്‍ന്ന കാരണം സിപിഎം വ്യക്തമാക്കണം. വര്‍ദ്ധിച്ച വോട്ടുകള്‍ ഇടതുപക്ഷത്തിന് കിട്ടാതിരിക്കുകയും രമേശ് ചെന്നിത്തലയുടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചതിനും ഉത്തരവാദി എല്‍ഡിഎഫാണ്. രമേശിന്റെ വിജയം സിപിഎം ഘടകകക്ഷികളെ ബലികൊടുത്ത് ഹരിപ്പാട്ട് നടത്തിയ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ വികൃത മുഖമാണെന്ന കെ. സോമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: