കറുകച്ചാല്‍: സാധാരണക്കാരുടെ ആശ്രയമായ കേന്ദ്രങ്ങളായ ത്രിവേണി – മാവേലിസ്റ്റോറുകളില്‍ ആവശ്യത്തിനു സാധനങ്ങളില്ലെന്ന് പരാതി. ഉള്ള സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുകയാണെന്നും ജനങ്ങള്‍ പറയുന്നു. പൊതുവിപണിയെക്കാള്‍ കൂടുതല്‍ വിലയാണ് ഇവിടെ ഈടാക്കുന്നത്. ഇത് ആരും ശ്രദ്ധിക്കുന്നില്ല. മാവേലി സ്റ്റോറില്‍ ബ്രാന്‍ഡഡ് അരി 10 കിലോ പാക്കറ്റിന്റെ വില്പന വില 460 രൂപയാണ്. സ്വകാര്യ കച്ചവടക്കാര്‍ 400 രൂപയില്‍ താഴെയാണ് ഈടാക്കുന്നത്. മാവേലി സ്റ്റോറില്‍ റേഷന്‍ കാര്‍ഡുമായി ചെന്നാല്‍ രണ്ടാഴ്ച്ചത്തേയ്ക്ക് 35 രൂപ വിലയുള്ള അരകിലോ ഉഴുന്നു ലഭിക്കും ഇതാണെങ്കിലും കിട്ടാനില്ല. പയറും, ഉഴുന്നും, ഉലുവയും, പരിപ്പും മറ്റും ലഭിക്കാറില്ല. ത്രിവേണിയിലാണെങ്കില് സാധനങ്ങള്‍ എത്തുന്ന വിവരം പോലും ജീവനക്കാര്‍ പറയാറില്ല. ഉഴുന്ന്, പയര്‍, പരിപ്പ് തുടങ്ങിയവ ഏറ്റവും മോശം നിലവാരത്തിലുള്ള സാധനങ്ങളാണ് ഇവിടെ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: