ചങ്ങനാശ്ശേരി: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണകക്ഷി അംഗങ്ങല്‍ തമ്മില്‍ വാക്കേറ്റം. കൗണ്‍സില്‍ യോഗത്തിന്റെ നോട്ടീസില്‍ വ്യക്തതയില്ലെന്ന് ആരോപിച്ചായിരുന്നു വാക്കേറ്റം. സ്റ്റാന്റംഗ് കമ്മറ്റി ചെയര്മാന് മാര്ട്ടിന് സ്കറിയായുടെ നേതൃത്വത്തിലായിരുന്നു കൗണ്‍സില്‍ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഓടകളില്‍നിന്നും മണ്ണ് നീക്കംചെയ്ത കരാറില്‍ അഴിമതി നടന്നിട്ടുള്ളതായി കൗണ്‍സില്‍ അംഗങ്ങള്‍ ആരോപിച്ചു. മണ്ണ് നീക്കംചെയ്ത വകയില്‍ കരാറുകാരന് 2008 മുതലുള്ള പണം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നതാണ് വാക്കേറ്റത്തിന് ഇടയാക്കിയത്.
ഭരണസമിതിയുടെ നടപടിയില്‍ ഭരണകക്ഷി അംഗങ്ങള്‍ അടക്കമുള്ള ജനപ്രതിനിധികള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. നഗരസഭാ ചെയര്മാന് സേഛാദിപതിയെപ്പോലെ പെരുമാറുന്നതായി കൗണ്‍സിലര്‍മാരില്‍ ചിലര്‍ ആക്ഷേപമുന്നയിച്ചു. ഫിനാന്‍സ് കമ്മറ്റിയില്‍ വയ്ക്കാതെ സാമ്പത്തിക ിടപാടുകള് സംബന്ധിച്ച രേഖകള്‍ കൗണ്‍സില്‍ വയ്ക്കുന്ന നടപടിയില്‍ അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. നഗരസഭാ വാഹനങ്ങളില്‍ ഇന്ധനം നിറച്ചതും വാഹനങ്ങള്‍ ഓടിയതും സംബന്ധിച്ച് വ്യത്യസ്തമായ കണക്കുകളാണ് നിലനില്‍ക്കുന്നതെന്ന് കൗണ്‍സിലര്‍ സാജന് ഫ്രാന്‍സിസ് ആരോപിച്ചു. കൗണ്‍സില്‍ യോഗം ക്രിയാത്മകമല്ലെന്നും പരാതിയുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: