ന്യൂദല്‍ഹി: ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ മുഖ്യ സുത്രധാരന്‍ ദല്‍ഹി ഇന്ദിരഗാന്ധി വിമാനത്താവളത്തില്‍ അറസ്റ്റില്‍. കര്‍ണാടക ഭട്കല് മഖ്ദൂം കോളനി സ്വദേശിയായ അബ്ദുള്‍ വാഹിദ് സിദ്ദിബപയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്. നിലവില്‍ ഇയാള്‍ ദുബായ് കേന്ദ്രീകരിച്ച് ഭാരതത്തില്‍ നിന്നും ഇന്ത്യന്‍ മുജാഹിദ്ദീനിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത് വരികയായിരുന്നു.
യുഎഇയില്‍ നിന്നും ഭാരതത്തിലെത്തിയ ഇയാളെ ദല്‍ഹി വിമാനത്താവളത്തില്‍ വെച്ച് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതി തയ്യാറാക്കി വരുന്നതിനിടെയാണ് അറസ്റ്റ്. ഇന്ത്യന്‍ മുജാഹിദ്ദീനുവേണ്ടി ഭാരതത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വിദേശത്തുനിന്നും പണം ലഭിക്കുന്നുണ്ടെന്നും എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
2006ലെ മുംബൈ സ്ഫോടന പരമ്പര, 2008ലെ ദല്‍ഹി സ്ഫോടനം, 2010ലെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തുലുണ്ടായ സ്ഫോടനം തുടങ്ങിയവയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിദ്ദിബപയ്ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. അതേസമയം ഭാരതത്തില്‍ സ്ഫോടനം നടത്തുന്നതിന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരായ റിയാസ്, ഇഖ്ബാല്‍ ഭട്കല് എന്നിവര്‍ക്ക് വെസ്റ്റേണ്‍ യൂണിയന് മണി ട്രാന്‍സ്ഫര്‍ വഴി പണം അയച്ചുനല്‍കിയിരുന്നെന്ന് സിദ്ദിബപ അന്വേഷണ സംഘത്തോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: