തിരുവനന്തപുരം: വികാരാധീനനായും ഏറെ പ്രതീക്ഷയിലും ആരെയും കുറ്റപ്പെടുത്താതെയും ഉള്ള ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങല്‍ പ്രസംഗത്തിന് ഇന്നലെ സെക്രട്ടേറിയറ്റ് സാക്ഷ്യം വഹിച്ചു.
സോളാര്‍, കോഴ വിവാദങ്ങളുടെയും വിഭാഗീയ ചേരിതിരിവുകളുടെയും അഞ്ചു വര്‍ഷത്തെ ഭരണത്തില്‍നിന്ന് പടിയിറങ്ങുമ്പോള്‍ ഏറെ വികാരാധീനനായിരുന്നു ഉമ്മന്‍ചാണ്ടി.
അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തനായാണ് പടിയിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു കൊല്ലത്തെ ഭരണ നേട്ടം ടീം വര്‍ക്കിന്റെ നേട്ടമായി അവതരിപ്പിച്ച മുഖ്യമന്ത്രി വിവിധ വകുപ്പു മേധാവികളെയും മറ്റ് ജീവനക്കാരെയും പ്രശംസിക്കാനും മറന്നില്ല. എന്തു ഭരണപരിഷ്കാരം നടപ്പാക്കണമെങ്കിലും ജീവനക്കാരുടെ സഹകരണം ആവശ്യമാണ്.
അതിന് കഴിഞ്ഞ അഞ്ചുവര്‍ഷവും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പരിപൂര്‍ണ സഹകരണം ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. അബ്രഹാം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: