ന്യൂദൽഹി: ദൽഹിയിൽ ആഫ്രിക്കൻ യുവാവിനെ തല്ലിക്കൊന്നു. തെക്കൻ ദൽഹിയിലെ വസന്ത്കുജ്ജ് പ്രദേശത്ത് വച്ചാണ് യുവാവിനെ അജ്ഞാത സംഘം തല്ലിക്കൊന്നത്. ദൽഹിയിലെ പ്രവൈറ്റ് കോളെജിൽ വിദേശ ഭാഷ പഠനത്തിന് എത്തിയ കോംഗോ സ്വദേശിയായ എംടി ഒളിവിയയാണ് അജ്ഞാതരുടെ ക്രൂര മർദ്ദനത്തെ തുടർന്ന് മരണപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. വസന്ത് കുജജിലെ കൃഷ്ണഗഡ് പ്രദേശത്ത് വച്ച് ഒളിവിയയും മൂന്ന് പ്രാദേശിക യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് യുവാക്കൾ ഒളിവിയയെ ആക്രമിക്കുകയായിരുന്നു. ഇവരിൽ നിന്നും വഴുതി മാറി രക്ഷപ്പെട്ടെങ്കിലും 25 മീറ്റർ വരെ ഓടാനെ ഒളിവിയയ്ക്ക് സാധിച്ചുള്ളു. തുടർന്ന് യുവാക്കൾ ഒളിവിയയെ കല്ലിനിടിച്ച് മർദ്ദിക്കുകയായിരുന്നു. മർദ്ദനം നേരിൽ കണ്ടിരുന്ന പ്രദേശ വാസികളാണ് ഒളിവിയ രക്ഷപ്പെടുത്തി സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ ഗുരുതര പരുക്കുകൾ മൂലം ഒളിവിയ മരണപ്പെടുകയായിരുന്നു.
എന്തിനുവേണ്ടിയാണ് ഒളിവിയയും യുവാക്കളും തമ്മിൽ വാക്കു തർക്കമുണ്ടായതെന്ന് പോലീസിന് സ്ഥിരീകരിക്കാനായില്ല. യുവാവിനെ കൊലപ്പെടുത്തിയവരെ പ്രദേശവാസികൾക്ക് തിരിച്ചറിയാൻ സാധിച്ചില്ല. സിസിടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷമെ പ്രതികളുടെ സൂചന ലഭിക്കുകയുള്ളുവെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു. ഒരു പക്ഷേ വംശീയ അധിക്ഷേപം അല്ലെങ്കിൽ മോഷണശ്രമത്തിനെച്ചൊല്ലിയാകാം കൊലപാതകമെന്നാണ് പോലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: