ലണ്ടന്‍: ഇന്ത്യയ്ക്കു നല്കുന്ന ധനസഹായം തുടരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിച്ചതായി അദ്ദേഹത്തിന്റെ വക്താവ്. ഇന്ത്യയ്ക്കു ധനസഹായം നല്കുന്നതിനെതിരേ ബ്രിട്ടനില്‍ പ്രതിഷേധം ശക്തമായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം അറിയിച്ചു.
വികസ്വര രാജ്യമായ ഇന്ത്യയില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മൂന്നു സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാകും ഇനി പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടന്റെ ധനസഹായം ഇന്ത്യയ്ക്ക് അത്യാവശ്യമാണ്. അതിനാല്‍ ഇതു നിര്‍ത്തലാക്കാന്‍ സമയമായിട്ടില്ലെന്നും കാമറൂണിന്റെ വക്താവ് അറിയിച്ചു. പ്രതിവര്‍ഷം 2,100 കോടി രൂപയാണ് ബ്രിട്ടണ് ഇന്ത്യയ്ക്കു സഹായമായി നല്‍കുന്നത്.
ബ്രിട്ടന്റെ ധനസഹായം സംബന്ധിച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജി രാജ്യസഭയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ബ്രിട്ടന്റെ ധനസഹായം തുച്ഛമാണെന്ന തരത്തില്‍ അത്തരം അപ്പക്കഷ്ണങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടെന്ന് പ്രണബ് പറഞ്ഞതായി സണ്‍ഡേ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രിട്ടന് പകരം ഫ്രാന്‍സില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതും വിമര്‍ശനം ഇരട്ടിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: