കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ നോട്ടയോട് മത്സരിച്ച് ജമാ അത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും രാഷ്ട്രീയ സംഘടനകള്‍. ഇത്തരം പാര്‍ട്ടികള്‍ക്കെല്ലാം കെട്ടിവെച്ച കാശ് പോലും തിരികെ ലഭിച്ചില്ല. വര്‍ഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ ലാഭം കൊയ്യാമെന്നുള്ള മോഹമാണ് ഇതോടെ പൊലിഞ്ഞത്.
ആറിടത്ത് മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ബാലുശ്ശേരിയില്‍ 959, കുറ്റിയാടി 1125, പേരാമ്പ്ര 1673, കൊടുവള്ളി 1566, തിരുവമ്പാടി 2226, ബേപ്പൂര്‍ 1387 എന്നിങ്ങനെ വളരെ കുറഞ്ഞ വോട്ടുകള്‍ മാത്രമാണ് നേടിയത്. പതിനൊന്നിടത്ത് മത്സരിച്ച എസ്ഡിപിഐക്ക് വടകര 2673, നാദാപുരം 2183, കൊയിലാണ്ടി 798, പേരാമ്പ്ര 1036, ബാലുശ്ശേരി 1764, കോഴിക്കോട് നോര്‍ത്ത് 351, കോഴിക്കോട് സൗത്ത് 593, കൊടുവള്ളി 1466, കുന്ദമംഗലം 1252, തിരുവമ്പാടി 569, ബേപ്പൂര്‍ 1126, എന്നിങ്ങനെയാണ് ലഭിച്ച വോട്ടുകള്‍.
ജില്ലയില്‍ മൂന്നിടത്ത് മത്സരിച്ച പിഡിപിയാകട്ടെ മൂന്നക്കം പെടാപാടുപെട്ടു.
കുറ്റിയാടിയില്‍ 118, കൊയിലാണ്ടിയില്‍ 703, തിരുവമ്പാടിയില്‍ 517 എന്നിങ്ങനെ വോട്ട് മാത്രം നേടി കെട്ടിവെച്ച കാശ് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: