ഹെൽസിങ്കി: മൊബൈൽ അതികായകന്മാരായ നോക്കിയ വീണ്ടും തൊഴിലാളികളെ പിരിച്ചു വിടുന്നു. ഇത്തവണ യൂറോപ്യൻ രാജ്യമായ ഫിൻലൻഡിൽ നിന്നും 1000 പേരെയാണ് ജോലിയിൽ നിന്നും പിരിച്ചു വിടുന്നത്.
പിരിച്ചു വിടലിനെക്കുറിച്ച് ഫിൻലൻഡിലെ കമ്പനിയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന് നോക്കിയയുടെ വക്താക്കൾ അറിയിച്ചു. 2018 ആകുമ്പോഴെക്കും 1000 പേരെ പിരിച്ചു വിടാനാണ് ഇപ്പോൾ കമ്പനി എടുത്തുരിക്കുന്ന തീരുമാനം. ഇതേ തുടർന്ന് രാജ്യത്തെ എസ്പോ, ഔളു, താംപ്രി തുടങ്ങിയ നഗരങ്ങളിലെ പ്ലാന്റുകളിലെ ജീവക്കാരെയാണ് നിർബന്ധിതമായി പിരിച്ചു വിടേണ്ടി വരുന്നത്.
ലോകമാനം 104,000 തൊഴിലാളികളാണ് കമ്പനിക്കുള്ളത്. ഇതിൽ 7000 പേർ ഫിൻലൻഡിൽ ജോലി ചെയ്യുന്നു. നോക്കിയയെ അൽക്കാറ്റൽ-ലൂസെന്റ് ഏറ്റെടുത്തതിനു ശേഷം കമ്പനി ലോകമാനമുള്ള പ്ലാന്റുകളിൽ നിന്നും തൊഴിലാളികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ തുടങ്ങിയിരുന്നു. 900 മില്യൻ യൂറോ വരുമാനം കൈവരിക്കാനാണ് നോക്കിയ ഇപ്പോൾ പദ്ധതി ഇടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: