നാദാപുരം: നാദാപുരത്തും പരിസരപ്രദേശങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെ പി വടകര താലൂക്കില്‍ ആഹ്വാനം ചെയിത ഹര്‍ത്താല്‍ പൂര്‍ണ്ണം. വടകര, ഓര്‍ക്കാട്ടേരി, എടച്ചേരി,പുറമേരി,നാദാപുരം,കക്കട്ട്,കുറ്റിയാടി മേഖലകള്‍ അടക്കം കടകള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. സ്വകാര്യ വാഹനങ്ങള്‍ അടക്കം ഒന്നും തന്നെ നിരത്തില്‍ ഇറങ്ങിയില്ല.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുവരെ ആയിരുന്നു ഹര്‍ത്താല്‍. വടകര മേഖലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സിപിഎം നാദാപുരം ,കുറ്റിയാടി പ്രദേശങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ നിട്ടൂരില്‍ ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അമ്മയെയും സഹോദരിയെയും വെട്ടി പരിക്കെപ്പിച്ചിരുന്നു ഇവര്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നാദാപുരം ഇയ്യംങ്കോട് ഇരുന്നൂറോളം വരുന്ന സിപി എം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു. കിഴക്കയില്‍ ജീവന,അനില്‍,പാറു, ദേവാംഗന,ആറ് വയസുകാരന് ശിവദേവ് എന്നിവരെയും ഇയ്യംങ്കോട് തൈയ്യുള്ളതില്‍ സുനി, കുറ്റിയില്‍ സനീഷ്, എടവലത്ത് വിജിത്ത് എന്നിവരുടെ വീട്ടില്‍ കയറി ആക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇവരെ വടകരയിലും മറ്റുള്ളവരെ കോഴിക്കോട്മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കയാണ്. കക്കട്ട് ടൗണില്‍ വെച്ചു നരിപ്പറ്റ നീര്‍വേലി സ്വദേശി കുന്നത്ത് അനുരാഗിനെ സിപിഎമ്മുകാര്വളഞ്ഞിട്ട് മര്‍ദ്ദിച്ചു.
ഇന്നലെ ഉച്ചയോടെ കക്കട്ട് നിട്ടൂരില്‍ വീട്ടിലേക്ക് സ്റ്റീല്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീടുകള്‍ അക്രമിക്കുകയും ചെയ്തു. തൂണേരി കുഞ്ഞിപ്പുര മുക്കില്‍ ലീഗ് ഓഫീസും അടിച്ചു തകര്‍ത്തു. ഇരിങ്ങണ്ണൂരില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി ഓഫീസ്സ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തു. അമ്പലകുളങ്ങരയില് സേവാഭാരതി ഓഫീസ്സ് അടിച്ചു തകര്‍ത്തു. വളയം വണ്ണാര്‍കണ്ടിയില്‍ കുളമുള്ള പറമ്പത്ത് രഞ്ജിത്തിന്റെ വീട് അക്രമിച്ചു. രഞ്ജിത്തിന്റെ അമ്മ ജാനുവിന് തലയ്ക്ക് പരിക്കേറ്റു.
ഇന്നലെ കുറ്റിയാടി ,നാദാപുരം മേഖലയില്‍ സി പി എം വ്യാപകമായി വീട് ആക്രമണവും,ബോംബ് ഏറും നടത്തി.
എഎസ്പി കറുപ്പ് സ്വാമിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ്സ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: