കുണ്ടറ: വിജയാഹ്ലാദ പ്രകടനത്തിന്റെ മറവില്‍ കുരീപ്പുഴയിലും കുണ്ടറയിലും സിപിഎമ്മുകാര്‍ വ്യാപക ആക്രമണം നടത്തി. കുണ്ടറ വെള്ളിമണില്‍ മെഴ്സികുട്ടിയമ്മയുടെ വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയ സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും വീടുകള്‍ക്ക് നേരെ കല്ലെറിയുകയുമായിരുന്നു. കല്ലേറില്‍ ബിജെപി പ്രവര്‍ത്തകന്റെ കണ്ണിനു പരിക്കേല്‍ക്കുകയും വീടിന്റെ ജനല്‍ഗ്ലാസ്സുകള്‍ പൊട്ടുകയും ചെയ്തു. വെള്ളിമണ്‍ നേതാജി ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഭാരതാംബയുടെ സ്തൂപത്തിന്റെ മേല്‍കൂര സിപിഎം അക്രമികള്‍ എറിഞ്ഞുപൊട്ടിക്കുകയും ഇടതു കൈയുടെ ഭാഗം വെട്ടിക്കളയുകയും ചെയ്തു.
വെള്ളിമണ്‍ നേതാജി ജംഗ്ഷനില്‍ കിഴക്കെവിള രമേശന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീടിനു ചുറ്റും 15 മിനിട്ടോളം കല്ലെറിഞ്ഞു എന്ന് വീട്ടുകാര്‍ പറയുന്നു. കല്ലേറില്‍ വീടിന്റെ മുന്‍വശത്തെയും, പിറകു വശത്തെയും ജനാലകളുടെ ഗ്ലാസ് തകര്‍ന്നു. ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ നേമത്ത് വിജയിച്ചതിന്റെ പ്രകടനത്തില്‍ പങ്കെടുക്കാന്‍ പോയ പ്രവര്‍ത്തകരെ പ്രത്യേകം നോട്ടമിട്ടശേഷം പെരിനാട് പാറപ്പുറത്ത് വച്ച് സിപിഎം പ്രവര്‍ത്തകര്‍ ഇടിക്കട്ട ഉപയോഗിച്ച് മാരകമായി മര്‍ദിക്കുകയായിരുന്നു. വെള്ളിമണ്‍ ഇടവട്ടം രമണി വിലാസത്തില്‍ ആര്.ശരത്രാജ്(20), പ്ലാവിളകിഴക്കതില് അഭിലാഷ് (20) എന്നിവരെയാണ് സിപിഎം ക്രിമിനലുകള്‍ മര്‍ദിച്ചത്. പരിക്കേറ്റവര്‍ പെരുമ്പുഴ അറ്റോന്മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം പതിവായി നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി പെരിനാട് മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി. സിപിഎമ്മിന്റെ ആഹ്ലാദപ്രകടനത്തിനിടയില്‍ വെള്ളിമണ്‍ ജംഗ്ഷനില്‍ വച്ച് ബിജെപി പ്രവര്‍ത്തകന്റെ തല കല്ലിനെറിഞ്ഞ് പൊട്ടിച്ചു. ബിജെപി മൂന്നാം നമ്പര്‍ ബൂത്ത് സെക്രട്ടറി ചെറുമൂട് ഒഴിഞ്ഞവിള വീട്ടില്‍ രാധാകൃഷ്ണന്റെ (42) തലയാണ് സിപി എം പ്രവര്‍ത്തകര്‍ എറിഞ്ഞു പൊട്ടിച്ചത്. രാധാകൃഷ്ണന് വെള്ളിമണ്‍ ജംഗ്ഷനിലെ ആട്ടോറിക്ഷ ഡ്രൈവറാണ്. വ്യാഴാഴ്ച വൈകിട്ട് ഏഴിന് വെള്ളിമണ്‍ ജംഗ്ഷനില്‍ രാധാകൃഷ്ണന് സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. ഇതുവഴി ലോറിയില്‍ പ്രകടനമായി വന്ന അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ആര്‍എസ്എസിന്റെ ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് കണ്ട് ഓടി ചെന്നപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ലോറിയില്‍ കയറി അതില്‍ സൂക്ഷിച്ചിരുന്ന പാറകല്ലുകള്‍ വാരി എറിയുകയായിരുന്നു. കല്ലേറില്‍ രാധാകൃഷ്ണന്റെ തല പൊട്ടി. ആട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന ഇദ്ദേഹത്തിനു നേരെ ഉണ്ടായ ആക്രമണത്തില്‍ ബിജെപി പെരിനാട് കമ്മറ്റി പ്രതിഷേധം അറിയിച്ചു.
തലയ്ക്ക് പരിക്കേറ്റ രാധാകൃഷ്ണന് പെരുമ്പുഴ അറ്റോന്മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുണ്ടറ പോലീസില്‍ പരാതി നല്കി. കൊട്ടിയം തഴുത്തലയില്‍ ബിജെപി പ്രവര്‍ത്തകരുടെ കടയ്ക്ക് തീ വയ്ക്കുകയും മറ്റൊരു കട അടിച്ചു തകര്‍ക്കുകയും ചെയ്തു. കുരിപ്പുഴയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ സിപിഎമ്മുകാര്‍ അഴിഞ്ഞാടുകയായിരുന്നു. ആര്‍എസ്എസ് നേതാവ് രാജീവിന്റെ വീട്ടിലെത്തിയ സംഘം വീട് പൂര്‍ണമായി അടിച്ചു തകര്‍ക്കുകയും വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ കടവൂര്‍, നീരാവില്‍ ഭാഗത്തും നിരവധി വീടുകള്‍ക്ക് നേരെയും സംഘം ആക്രമണം നടത്തി.
പുത്തൂര്‍: തേവലപ്പുറം കൃഷ്ണന്‍ചിറ ഭാഗങ്ങളിലെ ബിജെപിയുടെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും കൊടിമരങ്ങളും തോരണങ്ങളും സാമൂഹികവിരുദ്ധര്‍ കഴിഞ്ഞദിവസം രാത്രിയില്‍ നശിപ്പിച്ചു. പ്രദേശത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം ക്രിമിനലുകള്‍ അക്രമം തുടങ്ങിയിട്ട് കഴിഞ്ഞകുറച്ച് നാളുകളായി. കൊടിതോരണങ്ങള്‍ നശിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കുകയും പ്രദേശത്തെ സമാധാനാന്തരീക്ഷം നശിപ്പിക്കുകയുമാണ് സിപിഎം ലക്ഷ്യമിടുന്നത്. കുറ്റക്കാരെ പിടികൂടാന്‍ പോലീസ് തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: