ചാത്തന്നൂര്‍: ചാത്തന്നൂരില്‍ ഇരു മുന്നണികളെയും അമ്പരപ്പിച്ച് കൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി.ഗോപകുമാര്‍ രണ്ടാം സ്ഥാനത്ത് എത്തിയതാണ് ചാത്തന്നൂരില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇരുമുന്നണികളിലും ഉള്‍പ്പെടുന്ന നേതാക്കള്‍ ഇതിന്റെ പിന്നാമ്പുറങ്ങള്‍ തേടി തല പുകയ്ക്കുകയാണ്. മുന്‍കാലങ്ങളില്‍ ആര് ജയിച്ചാലും ബിജെപി വോട്ട് മറിച്ചുവെന്ന് ആക്ഷേപിച്ചുവന്ന പരാജിത പാര്‍ട്ടി ഇത്തവണ അതിന് മുതിരാത്തതും ശ്രദ്ധേയമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ 3839 വോട്ടില്‍ നിന്നാണ് 33199 വോട്ട് നേടി മണ്ഡലത്തില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത്. ഇടതുമുന്നണിയിലെ ജി.എസ്. ജയലാല്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രമുഖനേതാവ് ശൂരനാട് രാജശേഖരന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മണ്ഡലത്തില്‍ 178941 വോട്ടുകളാണ് ഉള്ളത്. ഇതില്‍ 132291 വോട്ടുകള്‍ പോള്‍ ചെയ്തു. പുരുഷന്മാരെക്കാള് 16,021 സ്ത്രീകള്‍ അധികമായി വോട്ട് രേഖപ്പെടുത്തി. പോളിംഗ് ശതമാനം 74.09 ആയിരുന്നു. സിറ്റിംഗ് എംഎല്‍എയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ സിപിഐയിലെ ജി.എസ്.ജയലാല്‍ 67606 വോട്ട് നേടിയാണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി. ഗോപകുമാര്‍ 33199 വോട്ടും നേടി. ശൂരനാട് രാജശേഖരന് 30,139 വോട്ട് നേടി മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 160019 വോട്ടുള്ളതില്‍ പോളിംഗ് ശതമാനം 71.6 ആയിരുന്നു. ബിജെപിയുടെ അഡ്വ.കിഴക്കനേല സുധാകരന് നേടിയത് 3839 വോട്ടാണ്. ഈ നിലയില്‍ നിന്ന് ബിജെപി പതിന്മടങ്ങ് വോട്ടുയര്ത്തിയാണ് 33,199 എന്ന സംഖ്യയോടെ ബിജെപി സ്ഥാനാര്‍ത്ഥി ഗോപകുമാര്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. ശക്തമായ പോരാട്ടമാണ് നിയോജക മണ്ഡലത്തില്‍ ബിജെപി കാഴ്ച വച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പതിനായിരത്തിന് അടുത്തിട്ടും കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ശക്തമായ പോരാട്ടം കാഴ്ച വച്ച് ബി.ജെ.പി പടിപടിയായി ഉയര്‍ന്നാണ് ഇന്ന് മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയത്.
മണ്ഡലത്തില്‍ ബിജെപി വിജയിക്കുന്ന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് വോട്ട് മറിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടി ന്യൂനപക്ഷ ഏകീകരണവും നടന്നു. ക്രിസ്ത്യന്‍-മുസ്ലിം സമുദായങ്ങള്‍ കോണ്‍ഗ്രസ് വിജയിക്കില്ലെന്ന പ്രചരണത്തെ തുടര്‍ന്ന് യുഡിഎഫിനെ പിന്തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. കോണ്‍ഗ്രസിലെ ഒരു വലിയ വിഭാഗം കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് തന്നെ ന്യൂനപക്ഷ ഏകീകരണത്തിന് ചൂട്ടുപിടിക്കുകയായിരുന്നു. കൂടാതെ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി മറ്റൊരു മണ്ഡലത്തില്‍ പോലും ഇല്ലാത്തവിധം വന്‍തോതില്‍ പണമൊഴുക്കിയതും പരാജയത്തിന് കാരണമായി. മണ്ഡലത്തിലെ ഒരു പ്രബല സമുദായം വോട്ട് ഇടതുമുന്നണിയ്ക്ക് അനുകൂലമായി കേന്ദ്രീകരിച്ചതും ബിജെപിയുടെ പരാജയത്തിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: