കരുനാഗപ്പള്ളി: പൂര്‍ണ വിജയപ്രതീക്ഷ വച്ച് പുലര്‍ത്തിയ കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്.മഹേഷിന്റെ പരാജയം പാര്‍ട്ടിയിലെ മുസ്ലീം ലോബിയുടെ ഒത്തുകളിയുടെ ഭാഗമാണെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഭവനില്‍ വന്‍പ്രതിഷേധമാണ് നടന്നത്. കരുനാഗപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിന് മുമ്പ് ആഴ്ചകളോളം ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്ത അന്‍സറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം മഹേഷിനെ തോല്‍പ്പിക്കുകയായിരുന്നുവെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. കരുനാഗപ്പള്ളിയിലെ വിജയം നിര്‍ണയിക്കുന്ന മുസ്ലീംവോട്ടുകള്‍ അന്‍സറിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്.രാമചന്ദ്രന് മറിച്ചു നല്‍കുകയായിരുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്. അന്‍സര്‍ പൊതുവേ കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന ആളാണെന്ന് നഗരസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായതാണ്. അതുതന്നെയാണ് ഇപ്പോള്‍ ഒരു വിഭാഗം നേതാക്കള്‍ തോല്‍വിയുടെ കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്. കരുനാഗപ്പള്ളിയിലെ കോണ്‍ഗ്രസിനെ പച്ചവല്ക്കരിക്കുവാനുള്ള ശ്രമം യാതൊരു കാരണവാശാലും അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മഹേഷ് അനുകൂല കോണ്‍ഗ്രസ് നേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: