ഇത്യാകര്‍ണ്ണ വചസ്തസ്യ മുനേസ്തത്രാവനീപതി:
മന്ത്രിവൃദ്ധം സമാഹൂയ പപ്രച്ഛ തമതന്ദ്രിത:
കിം കര്‍ത്തവ്യം സുബുദ്ധേ ളത്ര മയാ ളദ്യ വദ സുവ്രത
ബലാന്നയാമി താം കാമം സപുത്രാം ച സുഭാഷിണീം
വ്യാസന് തുടര്‍ന്നു: മഹര്‍ഷി രാജ്ഞിയെ തന്റെ കൂടെ പറഞ്ഞയക്കില്ല എന്ന് പറഞ്ഞത് കേട്ട രാജാവ് മന്ത്രിയോട് ഇനിയെന്താണ് നാം ചെയ്യേണ്ടതെന്ന് ആരാഞ്ഞു. ‘കുഞ്ഞിനേയും രാജ്ഞിയും ബലം പ്രയോഗിച്ചു കൊണ്ട് പോയാലോ? നിസ്സാരനാണെന്ന് തോന്നിയാലും ശത്രുവിന്റെ ബലത്തെ അവഗണിക്കരുത്. ശത്രു, ക്ഷയരോഗം പോലെയാണ്. അത് ക്രമത്തില്‍ വര്ദ്ധിതവീര്യമാര്ന്ന് മൃത്യുവിനുപോലും ഇടവരുത്തും. ഇവിടെയിപ്പോള്‍ പോരാളികള്‍ ആരുമില്ല. ആ കുഞ്ഞിനെ ഇപ്പോള്‍ത്തന്നെ പിടികൂടി കൊന്നു കളയാം. എന്റെ ചെറുമകന് പിന്നീട് ആരെയും പേടിക്കണ്ടല്ലോ!’
അപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞു: രാജാവേ, അതിസാഹസം അരുത്. ഭരദ്വാജമഹര്‍ഷി പറഞ്ഞത് കേട്ടില്ലേ? വിശ്വാമിത്രനുണ്ടായ അനുഭവം നമുക്കൊരു പാഠമാണ്. ഗാധിയുടെ മകനായ വിശ്വാമിത്രന് വിശ്രുതനായ രാജാവായിരുന്നു. അദ്ദേഹം ഒരിക്കല്‍ വസിഷ്ഠമുനിയുടെ ആശ്രമത്തില്‍ ചെന്നു. അവിടെ അതിഥിയായിച്ചെന്ന അദ്ദേഹം മഹര്‍ഷിയെ നമസ്കരിച്ച് ബഹുമാനിച്ചു. മുനി രാജാവിനെ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.
കാമധേനുവാണ് എല്ലാം ഒരുക്കിയത്. സ്വാദിഷ്ടമായ ഭോജനം രാജാവിന് നന്നായി ഇഷ്ടപ്പെട്ടു. നന്ദിനിയുടെ അത്ഭുതകരമായ കഴിവ് മനസ്സിലാക്കിയ രാജാവ് അതിനെ തനിക്ക് കിട്ടിയാല്‍ കൊള്ളാമെന്ന് മുനിയോട് അഭ്യര്‍ത്ഥിച്ചു. ‘പാല് നിറഞ്ഞ കുടംപോലെയുള്ള അകിടുകള്‍ ഉള്ള ആയിരം പശുക്കളെ ഞാനങ്ങേയ്ക്ക് പകരം തരാം, നന്ദിനിയെ എനിക്ക് തന്നാലും’. എന്നാല്‍ ‘എന്റെ പശു ഹോമത്തിനുള്ള സകലതും ഒരുക്കിത്തരുന്നവളാണ്.
അതിനെ തരാന്‍ പറ്റില്ല. അങ്ങയുടെ ആയിരം പശുക്കളെ അങ്ങുതന്നെ വച്ചുകൊള്ളുക.’ എന്നായി വസിഷ്ഠന്. ‘ഞാന്‍ പതിനായിരം, അതല്ലെങ്കില്‍ ഒരു ലക്ഷം പശുക്കളെ തരാം. എന്നിട്ടും നന്ദിനിയെ തരാന്‍ ഭാവമില്ലെങ്കില്‍ ബലം പ്രയോഗിക്കാന്‍ ഞാന്‍ മടിക്കില്ല’ എന്നായി രാജാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: