അമ്മയായ കൈകേയിയുടെ കുടിലതന്ത്രങ്ങള്‍ നിമിത്തം ജ്യേഷ്ഠനായ ശ്രീരാമചന്ദ്രന് രാജ്യം ത്യജിച്ചു പോയതറിഞ്ഞ് ‘ഭരതകുമാരന് അസ്വസ്ഥനായി. ജ്യേഷ്ഠനെഏതു വിധേനയും താന്‍ തിരിച്ചു കൊണ്ടുവരുനെന്നു പറഞ്ഞ് ‘ഭരതകുമാരന് അയോധ്യയില്‍ നിന്നും പുറപ്പെട്ടു. ശ്രീരാമചന്ദ്രന് പോയവഴി നോക്കി യാത്രയായി.
ഏറെ ദൂരം യാത്രയായ ‘ഭരതകുമാരന് വഴിക്കുവെച്ചു നിഷാദരാജാവായ ഗുഹനെണ്ടുമുട്ടി. അമ്മ നേടിത്തന്ന സിംഹാസനം തനിക്ക് വേണ്ടെന്നും ജ്യേഷ്ഠനെ തിരികെക്കൊണ്ടുവന്ന് അയോധ്യയിലെ രാജാവാക്കാന്‍ പോവുകയാണ് താനെന്നും ‘ഭരതന് പറഞ്ഞു.
‘ഭരതകുമാരന്റെ വാക്കുകേട്ട് ഗുഹന് പറഞ്ഞു:
“കുമാര! അങ്ങ് എത്ര മഹാനാണ്! കുമാരന് തുല്യനായി ഈ ലോകത്ത് ആരുമില്ല.ഒരു ശ്രമവും കൂടാതെ കിട്ടിയ രാജ്യം കുമാരന് സ്വന്തമാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇതില്‍ ആരും താങ്കളെ കുറ്റപ്പെടുത്തുകയുമില്ല. എന്നിട്ടും കുമാരന് ആരാജ്യം ത്യജിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അങ്ങ് തീര്‍ച്ചയായും മഹാന് തന്നെ!”
പ്രതികരിക്കാൻ ഇവിടെ എഴുതുക: