ന്യൂദല്‍ഹി: കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിനായി ഉത്തര്‍പ്രദേശില്‍ എത്തിയ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ തടഞ്ഞ ഉദ്യോഗസ്ഥന് പവന് സെന്നിനെതിരെ നടപടി എടുക്കാനാവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് എസ്.വൈ.ഖുറേഷി വ്യക്തമാക്കി.
വാദ്രയെ തടഞ്ഞതിന്റെ പേരില്‍ പവന് സെന്നിനെ സ്ഥലം മാറ്റില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. കമ്മീഷന്റെ പൂര്‍ണ അറിവോടെയാണ് പവന് സെന്‍ പ്രവര്ത്തിച്ചിതെന്നും ഇതില്‍ യാതൊരു തെറ്റുമില്ലെന്നും കമ്മീഷന് അറിയിച്ചു. തെക്കന്‍ ഗോവയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇലക്ഷന് ഓഫീസറുടെ അഭാവം ഉണ്ടായതിനെ തുടര്‍ന്നാണ് ഒരാഴ്ചത്തേക്ക് പവന് സെന്നിനെ അവിടേക്ക് മാറ്റി നിയമിച്ചതെന്നും മുഖ്യ എസ്.വൈ.ഖുറേഷി അറിയിച്ചു.
കോണ്‍ഗ്രസിന്റെ പ്രചരണത്തിനായി ഇന്നലെയാണ് റോബര്‍ട്ട് വാദ്ര മോട്ടോര്‍ സൈക്കിള്‍ റാലിയുമായി കുടുംബസമേതം ഗാന്ധി കുടുംബത്തിന്റെ മണ്ഡലമായ അമേത്തിയില്‍ പ്രചാരണത്തിന് എത്തിയത്. എന്നാല്‍ സലോണില്‍ വച്ച് വാദ്രയുടെ ബൈക്ക് റാലി തടയുകയായിരുന്നു. പിന്നീട് അദ്ദേഹം റായ്ബറേലിയിലേക്ക് തിരികെ പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: