ന്യൂദല്‍ഹി: ആഗോള ടെക്ക് ഭീമന്മാരായ ആപ്പിള്‍ കമ്പ്യൂട്ടേഴ്സിന്റെ മേധാവി ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. റേസ് കോഴ്സ് റോഡിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച്ച നടന്നത്. മോദിയുടെ പേരിലുള്ള മൊബൈല്‍ ആപ്പിന്റെ പരിഷ്കരിച്ച പതിപ്പും ആപ്പിള്‍ മേധാവി പുറത്തിറക്കി.
ഇതിന് തൊട്ടുപിന്നാലെ കുക്കിന് നന്ദി അറിയിച്ചുകൊണ്ടുള്ള മോദിയുടെ ട്വിറ്റര്‍ സന്ദേശവും വന്നിരുന്നു.
നിരവധി പുതിയ സവിശേഷതകളുമായാണ് മോദിയുടെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ എത്തിയത്. ആപ്പിളിന് ലോകവ്യാപകമായി വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുന്ന സമയമാണിത്.
ഇതാദ്യമായാണ് ആപ്പിള്‍ മേധാവി ഭാരതത്തിലെത്തുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആപ്പിള്‍ ഉത്പന്നങ്ങള്‍ രാജ്യത്ത് നിര്‍മ്മിക്കണമെന്ന് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ടിം കുക്ക് ഭാരതത്തില്‍ എത്തിയത്. മധ്യവര്ഗത്തിനിടയിലടക്കം ആപ്പിളിന്റെ സ്വീകാര്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും ഇന്നും രണ്ട് ശതമാനം ഓഹരിയാണ് രാജ്യത്തിലുള്ളത്. 100 ദശലക്ഷം ഫോണുകളാണ് കഴിഞ്ഞ വര്‍ഷം ഭാരതത്തില്‍ വിറ്റു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: