ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ അല്‍ഖ്വയ്ദ നേതാവ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഹാഫിസ് അബ്ദുള്‍ മദീനാണ് കിഴക്കന്‍ മുള്ട്ടാനിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച്ച രാത്രി നടത്തിയ തിരച്ചിലില്‍ അല്‍ ഖ്വയിദ നേതാവും ഏഴ് കൂട്ടാളികളേയും പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. കിഴക്കന്‍ പഞ്ചാബ് പ്രവശ്യയിലെ മുള്‍ട്ടാന്‍ നദീ തീരത്തെ ഒൡസങ്കേതത്തിലായിരുന്നു ഹാഫിസ് താമസിച്ചിരുന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നഗരത്തിലെ പ്രധാന സര്‍വകലാശാല ആക്രമിക്കുന്നതിന് ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു. മരിച്ച ഭീകരരുടെ മൃതദേഹങ്ങള്‍ മുള്‍ട്ടാനിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
2009 ഡിസംബറില്‍ കിഴക്കന്‍ പഞ്ചാബ് പ്രവശ്യയില്‍ നടത്തിയ ആക്രമണമടക്കം നിരവധി ആക്രമണങ്ങളുടെ ആസൂത്രകനായിരുന്നു ഹാഫിസ്. 36 പേരാണ് അന്ന് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മുള്‍ട്ടാന്‍ പോലീസിന് നേരെ ഭീകരവാദികളുടെ ഭീഷണിയുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: