കായംകുളം: സിപിഎം കൊലയാളി രാഷ്ട്രീയം അവസാനിപ്പിച്ച് ജനാധിപത്യ മര്യാദ കാണിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ആവശ്യപ്പെട്ടു. പത്തിയൂരിലും വിവിധ പ്രദേശങ്ങളിലും സിപിഎം-ഡിവൈഎഫ്ഐ നടത്തിയ അക്രമ പരമ്പരയെ തുടര്‍ന്ന് പത്തിയൂര്‍ ക്ഷേത്രത്തിന് മുന്‍വശത്ത് നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തിയൂരിന്റെ വിവിധ ഭാഗങ്ങളില്‍ പിന്നോക്ക വിഭാഗങ്ങള്‍ ബിജെപിയുമായി സഹകരിച്ചതിന്റെ പേരില്‍ അവരെ ഊരുവിലക്ക് കല്പ്പിച്ചിരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ആ പാര്‍ട്ടിയാണ് പാവങ്ങളുടെ കണ്ണീര് ഒപ്പുമെന്ന് പറഞ്ഞ് അധികാരത്തില്‍ വരുന്നത്.
വി.എസ്. അച്യൂതാനന്ദന് ഇനിയും പാര്‍ട്ടിയിലെ കരടാണ്. ഉപയോഗിച്ച ശേഷം ചവറ്റു കുട്ടയില്‍ തള്ളുന്ന രീതിയാണ് വിഎസ്സിനോട് പാര്‍ട്ടി കാണിച്ചത്. കറിവേപ്പിലയെ കാട്ടിലും മോശമായി തള്ളിക്കളഞ്ഞതായും അദ്ദേഹം പറഞ്ഞു. ബംഗാളികളെ കൂട്ടാതെ സിപിഎമ്മിന് ഒരു യോഗം നടത്താന്‍ പോലും സാധിക്കാത്ത അവസ്ഥയാണിന്ന് പല സ്ഥലങ്ങളിലും. പത്തിയൂരില്‍ ഉണ്ടായ അക്രമങ്ങളില്‍ പ്രതികളായവരെ ഉടന്‍ പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.
ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ജയചന്ദ്രന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. ഡി.അശ്വനിദേവ് മുഖ്യപ്രഭാഷണം നടത്തി. രാജേഷ്, കണ്ടല്ലൂര്‍ രാജേന്ദ്രന്‍പിള്ള, പാലമുറ്റത്ത് വിജയകുമാര്‍, പാറയില്‍ രാധാകൃഷ്ണന്, സതീഷ്, റെജി മാവനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: