മുംബൈ: ബിസിസിഐയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ പ്രസിഡന്റെന്ന ബഹുമതിയിലേക്ക് അനുരാഗ് താക്കൂര്‍. ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ബിജെപി എംപി കൂടിയായ അനുരാഗ് താക്കൂര്‍ നാമനിര്‍ദേശ പത്രിക നല്കി. ആറു മേഖലകളുടെയും പിന്തുണയോടെയാണ് അനുരാഗ് പത്രിക നല്‍കിയത്. മറ്റാരും പത്രിക നല്കാത്തതിനാല് ഇന്നത്തെ വാര്‍ഷിക ജനറല്‍ ബോഡിക്കു മുന്‍പ് അനുരാഗിനെ പ്രസിഡന്റായി പ്രഖ്യാപിക്കും.
നാമനിര്‍ദേശ പത്രിക നല്കുന്നതിനു മുന്നോടിയായി അനുരാഗ് സെക്രട്ടറി സ്ഥാനം രാജിവച്ചു. ഐസിസിയുടെ സ്വതന്ത്ര ചെയര്‍മാനാകാന്‍ ശശാങ്ക് മനോഹര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് ബിസിസിഐ അധ്യക്ഷപദത്തില്‍ ഒഴിവുണ്ടായത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റും മുന്‍ നായകനുമായ സൗരവ് ഗാംഗുലി, രത്നാകര്‍ ഷെട്ടി, അജയ് ഷിര്‍ക്കെ എന്നിവരും അനുരാഗിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: