കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് വിജയിക്കാതിരിക്കാന്‍ മഞ്ചേശ്വരത്ത് സിപിഎം വ്യാപകമായി യുഡിഎഫിന് വോട്ട് മറിച്ചതായും കള്ളവോട്ടും നടന്നതായും വ്യക്തമാകുന്നു. മംഗല്‍പ്പാടിയിലെ ഉപ്പള, കുമ്പളയിലെ മൊഗ്രാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഗള്‍ഫിലുള്ളവര്‍, സ്ഥലം മാറിപോയവര്‍, മരിച്ചവര്‍ തുടങ്ങിയവരുടെ പേരില്‍ വ്യാപകമായി കളളവോട്ടുകള്‍ ചെയ്തിട്ടുണ്ട്.
മഞ്ചേശ്വരത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ഇത് കൂടുതലും നടന്നിട്ടുള്ളത്. പുത്തിഗെ, എന്മകജെ പഞ്ചായത്തുകളില്‍ സിപിഎം യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്. എന്മകജെ പഞ്ചായത്തിലെ സിപിഎമ്മിന് മേല്‍ക്കൈയുള്ള ശ്രേണിയിലെ രണ്ട് ബൂത്തുകളില്‍ യുഡിഎഫിന് കൂടുതല്‍ വോട്ട് കിട്ടിയത് വോട്ട് മറിക്കല്‍ നടന്നിട്ടുണ്ടെന്നതിന് തെളിവാണ്. സിപിഎം ഭരിക്കുന്ന പഞ്ചായത്തായ പുത്തിഗെയിലുള്പ്പെടെ സിപിഎമ്മിന് വോട്ട് ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്.
പൂതിയ വോട്ടുകളില്‍ ഭൂരിഭാഗവും ബിജെപിക്കാണ് ലഭിച്ചത്. കാരണം വോട്ട് വര്‍ദ്ധനവിന് അനുപാതികമായി മണ്ഡലത്തില്‍ ബിജെപി വോട്ടുകള്‍ മാത്രമേ വര്‍ദ്ധിച്ചിട്ടുള്ളു.
പ്രത്യക്ഷത്തില്‍ ബിജെപിക്കാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ ഇപ്പോഴും മേല്‍ക്കൈ. ബിജെപിയെ തോല്പ്പിക്കാനായി സിറ്റിംഗ് എംഎല്‍എ പി.ബി. അബ്ദുള്‍ റസാഖ് പറഞ്ഞതുപോലെ ഇടതുപക്ഷം മണ്ഡലത്തിലുടനീളം കോണ്‍ഗ്രസ്സിന് വോട്ട് ചെയതു, ഈ വോട്ട് മറിക്കലിന്റെ ഫലമായി സാങ്കേതികപരമായ ഒരു പരാജയം മാത്രമേ ബിജെപിക്ക് മഞ്ചേശ്വരത്ത് സംഭവിച്ചിട്ടുള്ളു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫഌക്സുകളും ചുമരെഴുത്തുകളും നടത്തിയ കോളനികള്‍ തെരഞ്ഞുപിടിച്ച് ഹൈന്ദവര്‍ക്ക് നേരെ വ്യാപകമായി മുസ്ലിം ലീഗ് ക്രിമിനല്‍ സംഘം അക്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: