കൊച്ചി: കോണ്‍ഗ്രസിന്റെ ഭീകരമായ പതനത്തിന് കാരണം രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നെറികെട്ട അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം. സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ ഒതുക്കാന്‍ മറുവിഭാഗം നടത്തിയ നീക്കുപോക്കുകള്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിക്കിടയാക്കും.
ഐ വിഭാഗം നടത്തിയ അഡ്ജസ്റ്റ്മെന്റിന്റെ ഫലമാണ് ് എ വിഭാഗത്തിന്റെ കൂട്ടത്തോല്വിയെന്നാണ്് എ വിഭാഗം പറയുന്നത്.
വരുംദിവസങ്ങളില്‍ ഐ വിഭാഗത്തിനെതിരെ കടുത്ത നിലപാടെടുക്കാനുള്ള നീക്കത്തിലാണ് എ വിഭാഗം. സംസ്ഥാനത്ത് എ വിഭാഗം 42 സ്ഥലത്തും ഐ വിഭാഗം 38 സ്ഥലത്തുമാണ് മത്സരിച്ചത്. സിപിഎം തരംഗത്തിലും ഐ വിഭാഗത്തിലെ 12 പേര് വിജയിച്ചു കയറി. എ വിഭാഗത്തിന്റെ 42 പേരില്‍ 8 പേര് മാത്രമാണ് വിജയിച്ചത്. ഐ വിഭാഗം സിപിഎമ്മുമായി നടത്തിയ അഡജസ്റ്റ്മെന്റിന്റെ ഫലമാണ് വിജയമെന്നും എവിഭാഗക്കാര് പറയുന്നു.
രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലുമാണ് ഇതിന് നേതൃത്വം നല്‍കിയത്. ഉമ്മന്‍ ചാണ്ടി ബിജെപിയെ തോല്പ്പിക്കാനായി സിപിഎമ്മിന് വോട്ടു മറിച്ചത് ഐ വിഭാഗം മാത്രം മത്സരിച്ചിടത്താണെന്നും ഐ വിഭാഗം ആരോപിക്കുന്നു. എന്നാല്‍ ഇത് മുന്നില്‍ കണ്ട് ഐ വിഭാഗം ഒരുപടികടന്ന് സിപിഎമ്മിന് വോട്ട് കൊടുത്തതിനോപ്പം ഇങ്ങോട്ടു വാങ്ങുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ തന്ത്രത്തെ മറികടക്കുന്ന പൂഴിക്കടകന്‍ ആയി ഇത് മാറിയപ്പോള്‍ ഉമ്മന്റെ തന്ത്രം തകര്‍ന്നടിഞ്ഞു.
ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാത്ഥി ജി.സുധാകരന് ഐ ഗ്രൂപ്പിന്റെ സഹായം ലഭിച്ചപ്പോള്‍ തിരിച്ച് ഹരിപ്പാട് രമേശ് ചെന്നിത്തലക്ക് സിപിഎം സഹായം ലഭിച്ചു. ഇത്തരത്തില്‍ സംസ്ഥാനത്തുടനീളം ഐ ഗ്രൂപ്പ് നടത്തിയ പരീക്ഷണം വിജയിക്കുകയായിരുന്നു. ചില സ്ഥലങ്ങളില്‍ എന്‍എസ്എസിന്റെ സഹായവും ഇക്കാര്യത്തില്‍ ഐ ഗ്രൂപ്പിന് ലഭിച്ചു. രമേശ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ സിപിഎമ്മിന്റെ പല കേസുകള്‍ക്കും സഹായകരമായ നിലപാടാണ് ഉണ്ടായത്.
ഇത് ഈ ബന്ധത്തിന്റെ സൂചനയായിട്ടാണ് എ വിഭാഗം കാണുന്നത്. ആലപ്പുഴയിലെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സിപിഎം പ്രവര്‍ത്തകരെ രക്ഷിക്കാനും തൃശൂര്‍, കണ്ണൂര്‍ ഭാഗത്തെ സിപിഎമ്മുകാര്‍ പ്രതികളായ ചില കേസുകളില്‍ അയഞ്ഞ നിലപാട് എടുത്തും സിപിഎമ്മിനെ രമേശ് ചെന്നിത്തല സഹായിച്ചിരുന്നതായും എ വിഭാഗം ആരോപിച്ചിരുന്നു. സര്‍ക്കാരിനെതിരെ പലപ്പോഴും തലവേദനയുണ്ടാക്കി പ്രതിപക്ഷത്തെ സഹായിച്ചിരുന്നതായും ആക്ഷേപമുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ കോണ്‍ഗ്രസിന് ലഭിച്ചത് ഒരു എംഎല്‍എ വീതമാണ്. എന്നാല്‍ 4 ജില്ലകളില്‍ കോണ്‍ഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചില്ല. കൊല്ലം, ഇടുക്കി, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ സീറ്റ് കിട്ടിയില്ല എന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: