വൈക്കം: ചാലപ്പറമ്പില്‍ നഗരസഭയ്ക്ക് കീഴിലുള്ള ഇന്റസ്ട്രിയല്‍ ഏരിയായില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്ക് ഫാക്ടറിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന പ്ലാസ്റ്റിക്ക് സംസ്ക്കരണം സമീപവാസികള്‍ക്ക് ഭീഷണിയാകുന്നു. പഴയ പ്ലാസറ്റിക്കുകള് പൊടിച്ച് ഉരുക്കി മെഴുക് രൂപത്തിലാക്കുകയാണ് ഈ ഫാക്ടറിയില്‍. പ്ലാസ്റ്റിക്ക് പൊടിക്കുമ്പോഴും, ഉരുക്കുമ്പോഴും ഫാക്ടറിയില്‍ നിന്നുയരുന്ന രൂക്ഷഗന്ധവും, വിഷംകലര്‍ന്ന പൊടിയും മൂലം സമീപവാസികള്‍ക്ക് ഗൂരുതരമായ ആരോഗ്യ ഭീക്ഷണിയിലാണ്. രാത്രി 11ന് ശേഷവും പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍നിന്ന് വന്‍ തോതിലുള്ള വിഷംകലര്‍ന്ന പ്ലാസ്റ്റിക്ക് പൊടിപടലങ്ങള്‍ മോട്ടര്‍ ഉപയോഗിച്ച് അന്തരീക്ഷത്തിലേക്ക്് പടര്‍ത്തുകയാണ്. സമീപം താമാസിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ശാസ്വകോശ സംബന്ധമായ അസുഖം ബാധിച്ചിട്ട് ചികിത്സ തേടിയിട്ടുണ്ട്, ഈ വിഷവായു ശ്വസിച്ചാല്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ വരുമെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുമ്പോഴും മുനിസിപ്പല്‍ അധികൃതരും ആര്യോഗ്യവകുപ്പും കണ്ണടച്ചിരിക്കുകയാണ്. മലിനീകരണ ബോര്‍ഡില്‍ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ അന്വേഷിക്കാന്‍ പോലും തയ്യാറാകുന്നില്ല. ഈ ഫാക്ടറിക്ക് അടുത്ത് ബസ്റ്റോപ്പും, വിദ്യാഭ്യാസ സ്ഥാപനവും, വ്യാപാര സ്ഥാപനങ്ങളും ഉള്ളതിനാല്‍ ഇതിന്റെ വിപത്ത് നിരവധിയാളുകളെയാണ് ബാധിക്കുന്നത.് ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയിട്ടും നഗരസഭക്ക് കീഴിയുള്ള ഈ ഫാക്ടറിക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് ഭയമാണ്. ഇവിടെ അനധികൃതമായി വൈദ്യുതി വെട്ടിക്കുന്നതായും ആരോപണം ഉണ്ട്്് ഇവിടുത്തെ മോട്ടറുകളില്‍ പതിച്ചിട്ടുള്ള പവര്‍കൂടിയ ഹോഴ്സ് പവര്‍ സ്റ്റിക്കര്‍ മാറ്റി പകരം ഹോഴ്സ് പവര്‍ കുറഞ്ഞസറ്റിക്കറുകളാണ്് പതിപ്പിച്ചിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഒത്താശയോടുകൂടിയാണ് നാടിന് ഭീക്ഷണിയായ ഈ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: