ഈരാറ്റുപേട്ട: ട്രാഫിക് നിയന്ത്രണത്തിന് യാതൊരു സൗകര്യങ്ങളുമില്ലാത്തത് മൂലം നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്നലെ രാവിലെ മുതല്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വഴിയോരങ്ങളിലെ അനധികൃത പാര്‍ക്കിംഗ് ഓട്ടോറിക്ഷകളുടെ അനാവശ്യമായ കറക്കം, ഗതാഗതനിയന്ത്രണത്തിന് പോലീസ് സംവിധാനം ഇല്ലാത്തത് തുടങ്ങിയവയാണ് ഗതാഗതക്കുരുക്കിന് കാരണം. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ നഗരസഭാ ചെയര്മാന് നേരിട്ടിറങ്ങി ഗതാഗതനിയന്ത്രണം ഏറ്റെടുത്തു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ ആവശ്യാനുസരണമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അഭാവംമൂലം ഗതാഗതനിയന്ത്രണത്തിന് പോലീസിനെ നിയോഗിക്കാനാവുന്നില്ല. അനധികൃത പാര്‍ക്കിംഗിനും ഓട്ടോറിക്ഷകളുടെ അനാവശ്യ കറക്കവും നിയന്ത്രിക്കാന്‍ പോലീസ് തയ്യാറായെങ്കില്‍ മാത്രമേ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാവുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: