മട്ടാഞ്ചേരി: പടിഞ്ഞാറന്‍ കൊച്ചിയില്‍ ചിക്കന്‍പോക്സും ഡങ്കിപ്പനിയും വ്യാപകമാകുന്നു. മട്ടാഞ്ചേരിയിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യ വിഭാഗം ഈ മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. നഗരസഭ പരിധിയിലുള്ള രണ്ട് മുതല്‍ അഞ്ച് വരെയുള്ള ഡിവിഷനുകളിലാണ് ഡെങ്കിപ്പനി ഭീഷണി നില നില്‍ക്കുന്നത്. ഇതോടെ ഈ ഭാഗങ്ങളില്‍ ജില്ലാ വെക്ടറല്‍ കണ്ട്രോള് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള സംഘം ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
വീടുകളില്‍ സൂക്ഷിക്കുന്ന പാത്രങ്ങളിലും മറ്റും കെട്ടി കിടക്കുന്ന വെള്ളത്തില്‍ നിന്നാണ് ഡങ്കി പരത്തുന്ന കൊതുകുകള്‍ പെരുകുന്നത്. ഇത് തടയുന്നതിനുള്ള ബോധവല്‍ക്കരണമാണ് ഇപ്പോള്‍ അധികൃതരുടെ നേതൃത്വത്തില്‍ നടക്കുന്നത്. പ്രധാനമായും വഴിയരികില്‍ കൂട്ടിയിട്ട ആക്രിസാധനങ്ങളാണ് മട്ടാഞ്ചേരി മേഖലയില്‍ ഇത്തരത്തില്‍ കൊതുകുകള്‍ പെരുകുന്നതിന് കാരണമെന്നാണ് വെക്ടറല്‍ കണ്ട്രോള് യൂണിറ്റ് അധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ വഴിയരികില്‍ സൂക്ഷിച്ചിരിക്കുന്ന ആക്രിസാധനങ്ങള്‍ മാറ്റണമെന്ന് ബന്ധപ്പെട്ടവരോട് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലന്നും അധികൃതര്‍ പറയുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട നഗരസഭ അധികൃതര്‍ ഇത് കണ്ടില്ലന്ന് നടിക്കുകയാണെന്നും ആക്ഷേപമുണ്ട്. അതേ സമയം നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് അധികൃതര്‍ പറയുന്നത്.
പള്ളുരുത്തി: പള്ളുരുത്തി, ഇടക്കൊച്ചി, തോപ്പുംപടി മേഖലകളിലും കുമ്പളങ്ങി പഞ്ചായത്തിന്റെ വിവിധയിടങ്ങളിലുമാണ് ചിക്കന്‍പോക്സ് പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ടുള്ളത്. കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ നിരവധിപേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ട്. വ്യാപകമായി പടരുന്ന ഈ രോഗത്തെപ്പറ്റി അനാവശ്യമായ ആശങ്കകളൊന്നും വേണ്ടെന്നും ശരിയായ ചികിത്സയും മതിയായ വിശ്രമവും സ്വീകരിച്ചാല്‍ മതിയെന്ന് ഹോമിയോ പ്രാക്ടീഷണല്‍ ഡോ. കെ.ആര്. കിഷോര്‍ രാജ് പറഞ്ഞു.
രോഗങ്ങള്‍ പടരുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കൊച്ചി നഗരസഭ ആരോഗ്യവിഭാഗം ഇതേപ്പറ്റി ആവശ്യമായ ബോധവല്‍ക്കരണമോ പ്രതിരോധ നടപടികളോ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: