തിരുവനന്തപുരം: മുഖ്യമന്ത്രിയായി പിണറായി വിജയന് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹം തന്നെ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കും. പിണറായി അടക്കം 20 പേര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യുന്നതിനുവേണ്ടിയുളള ഒരുക്കങ്ങള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി വരുന്നു.
ബുധനാഴ്ച വൈകിട്ട് നാലിനാണു ചടങ്ങ്. അതിനുമുമ്പുതന്നെ വിവിധ ഘടകകക്ഷികള്‍ യോഗം ചേര്‍ന്ന് തങ്ങളുടെ മന്ത്രിമാരെ നിശ്ചയിക്കും. അരലക്ഷം പേര് സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കുമെന്നാണ് കരുതുന്നത്. വിഐപികളും വിശിഷ്ടാതിഥികളുമടക്കം 3000 പേര്‍ക്ക് പ്രത്യേക ഇരിപ്പിടം സജീകരിച്ചിട്ടുണ്ട്. ഇന്നലെ പിണറായി വിജയന് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍കണ്ട് സത്യപ്രതിജ്ഞാ ചടങ്ങിനു ക്ഷണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: