കരുനാഗപ്പള്ളി: വര്‍ഗീയരാഷ്ട്രീയം കളിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവും കരുനാഗപ്പള്ളിയിലെ സജീവസംഘാടകനുമായ സി.ആര്.മഹേഷിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ച നഗരസഭാ ചെയര്മാന് അന്‍സറിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
എസ്ഡിപിഐയുടെ വോട്ടുകള്‍ സിപിഐ സ്ഥാനാര്‍ത്ഥി രാമചന്ദ്രന് മറിച്ചുനല്‍കാന്‍ കൂട്ടുനിന്നത് അന്‍സറും മുന്‍ സിഡ്കോ ചെയര്‍മാനും കൂടിയാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകര്‍ രംഗത്ത് എത്തി. ഇന്നലെ രാവിലെ പ്രതിഷേധ സൂചകമായി കരുനാഗപ്പള്ളി കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസ് യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകര്‍ താഴിട്ടുപൂട്ടി. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായ മഹേഷിനെ തോല്‍പ്പിച്ചതിന് പിന്നിലുള്ള കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്ക് ഉള്ളത്. അന്‍സറിനെ പാര്‍ട്ടി ഓഫീസിലും പരിപാടികളിലും പങ്കെടുപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇവര്‍.പോലീസിന്റെ പക്ഷപാതിത്വം പ്രതിഷേധാര്‍ഹം: ബിജെപികുണ്ടറ: ഭരണം കിട്ടിയതിന്റെ പിന്‍ബലത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ അക്രമിക്കുകയും അവരുടെ വാഹനങ്ങള്‍ കത്തിക്കുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്തു നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ അവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പോലീസ് അധികാരികള്‍ സ്വീകരിച്ചാല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആര്‍എസ്എസ്-ബിജെപി ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ രാത്രിയില്‍ വിനോദിന്റെ വീട്ടിലെത്തി ബൈക്ക് കത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും വെസ്റ്റ് സിഐ ബിനു പറഞ്ഞു. അക്രമങ്ങള്‍ സൃഷ്ടിച്ച് നാട്ടിലെ സമാധാന അന്തരീഷം നശിപ്പിക്കുന്നത് ഏത് രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകരായാലും പോലീസ് മുഖം നോക്കാതെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് വെസ്റ്റ് സിഐ ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തുന്ന ആക്രമങ്ങളില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ കടവൂരില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: