എടത്വാ: അദ്ധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ എടത്വാനീരേറ്റുപുറം റോഡ് നിര്‍മാണം അനിശ്ചിതത്വത്തിലായി. നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുഴിയെടുത്ത റോഡ് നിര്‍മാണമാണ് അനിശ്ചിതത്വത്തിലായത്.
റോഡ് സഞ്ചാര യോഗ്യമാക്കത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ പലതവണ ഉപരോധവും പ്രതിഷേധവും നിരവധി പരാതിയും നല്‍കിയെങ്കിലും റോഡ് നിര്‍മാണം അനന്തമായി നീളുകയാണ്. ഒന്നേകാല്‍ മീറ്റര്‍ വ്യാസമുള്ള പൈപ്പ് സ്ഥാപിക്കാന്‍ റോഡ് പത്തടി താഴ്ചയില്‍ വെട്ടിപൊളിച്ചതോടെ യാത്രാദുരിതം ആരംഭിച്ചിരുന്നു.
ജല അതോറിറ്റി പൈപ്പ് സ്ഥാപിക്കാന്‍ തുടങ്ങിയിട്ട് പത്തുമാസം പിന്നിട്ടെങ്കിലും ഇതുവരെയും നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ല. പൈപ്പ് സ്ഥാപിച്ച ഭഗങ്ങളില്‍ പോലും ചെളിനിറച്ച് തല്കാലം കുഴിമൂടുകയാണ് ചെയ്തത്.
മഴ ശക്തി പ്രാപിച്ചതോടെ ഈ ഭാഗങ്ങളില്‍ വീണ്ടും വാഹനങ്ങള്‍ താഴാന്‍ തുടങ്ങി. അമിതലോഡ് കയറ്റിവരുന്ന ടോറസും, നിറയെ യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസും ചെളിയില്‍ താഴുകയാണ്. ജങ്ഷന് വാല്‍വ് ബന്ധിപ്പിക്കാത്ത സ്ഥലങ്ങളില്‍ കുഴി മൂടാത്ത അവസ്ഥയിലുമാണ് കിടക്കുന്നത്.
വെട്ടുതോട് പാലം മുതല്‍ ചക്കുളത്ത്കാവ് ജങ്ഷന് വരെയാണ് കടുത്ത യാത്രാദുരിതം അനുഭവിക്കുന്നത്. തിരുനാളിന് മുന്‍പ് എടത്വാപള്ളി കാര്യാലയത്തില്‍ നിന്ന് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് അധികാരികളോട് പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ നിര്‍മാണം കഴിഞ്ഞ റോഡും ദിവസങ്ങള്‍ക്കകം പൊട്ടിത്തകര്‍ന്നതായി പരാതിയുണ്ട്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ടാറിങ് നടത്തിയ അമ്പലപ്പുഴഎടത്വാ റോഡ് പലസ്ഥലങ്ങളും തകര്‍ന്ന നിലയിലാണ്.
തകഴി ക്ഷേത്ര ജങ്ഷന് മുതല്‍ തകഴി പാലം വരെ പത്തിലേറെ സ്ഥലങ്ങളിലും പച്ച കോഴിമുക്ക്, എടത്വാവീയപുരം റോഡില്‍ പലസ്ഥലങ്ങളിലും റോഡ് പൊട്ടിതകര്‍ന്ന് കിടക്കുകയാണ്. മിക്കസ്ഥലങ്ങളിലും റോഡ് അരയടിയോളം താഴ്ന്ന് ടാറിങ് പൊളിഞ്ഞ് ഗ്രാവല്‍ പുറത്തേക്ക് ചാടാന്‍ തുടങ്ങിയ അവസ്ഥയിലാണ്. ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാന്‍ വേണ്ടിയാണ് ഈ ഭാഗങ്ങളില്‍ റോഡ് വെട്ടിപ്പൊളിച്ചത്.
തിരക്കേറിയ സംസ്ഥാന പാതയില്‍ നിര്‍മാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം റോഡ് പൊട്ടിതകര്ന്നതോടെ വാഹന അപകടവും നിത്യസംഭവമായി മാറി. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ അമ്പലപ്പുഴ-നീരേറ്റുപുറം പാതയില്‍ യാത്രാദുരിതം രൂക്ഷമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: