മ്യൂണിക്ക്: ഇതിഹാസ പരിശീലകരുടെ നിരയില്‍ ഇടംപിടിച്ച പെപ് ഗ്വാര്‍ഡിയോളക്ക് വീരോചിതമായ യാത്രയയപ്പ്. അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായി ചുമതലയേല്‍ക്കുന്ന ഗ്വാര്‍ഡിയോളക്ക് വേണ്ടി ജര്‍മ്മന്‍ കപ്പും ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കി. നേരത്തെ ജര്‍മ്മന്‍ ബുന്ദസ് ലീഗും ബയേണ്‍ കരസ്ഥമാക്കിയിരുന്നു.
ജര്‍മ്മന്‍ കപ്പിന്റെ ഫൈനലില്‍ ബൊറൂസിയയെയാണ് ബയേണ്‍ തകര്‍ത്തത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ കിരീടധാരണം. നിശ്ചിതസമയത്തും അധികസമയത്തും കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടില്‍ ബയേണ്‍ നാല് തവണ ലക്ഷ്യം കണ്ടപ്പോള്‍ ബൊറൂസിയക്ക് മൂന്ന് പ്രാവശ്യം എതിര് വല കുലുക്കാനേ കഴിഞ്ഞുള്ളൂ.
ഷൂട്ടൗട്ടില്‍ ബയേണിന് വേണ്ടി വിദാല്‍, ലെവന്‍ഡോവ്സ്കി, മുള്ളര്‍, ഡഗ്ലസ് കോസ്റ്റ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ജോഷോ കിമ്മിച്ചിന്റെ ഷോട്ട് പാഴായി. ബൊറൂസിയക്ക് വേണ്ടി ഷിന്‍ജി കഗാവ, അബാമയെങ്, മാര്‍ക്കോ റയസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സ്വെന്‍ ബെന്‍ഡ്നറുടെ ഷോട്ട് ബയേണ്‍ ഗോളി മാനുവല്‍ ന്യുയര്‍ തടുത്തിട്ടപ്പോള്‍ സോക്രട്ടീസിന്റെ ഷോട്ട് പുറത്തേക്ക് പറന്നു. കൡയില്‍ പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മുന്നിട്ടുനിന്നത് ബയേണ്‍ തന്നെ.
എന്നാല്‍ ബൊറൂസിയ ഗോളിയുടെ ഉജ്ജ്വല പ്രകടനം അവരെ നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ നേടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി.
ഇത് 18-ാം തവണയാണ് ബയേണ്‍ ജര്‍മ്മന്‍ കപ്പ് വിജയികളാകുന്നത്. ഇതും റെക്കോഡാണ്. ഈ സീസണ് പ്രധാന ട്രോഫികളൊന്നും നേടാനാകാതെ അവസാനിപ്പിക്കേണ്ട ഗതികേടും ഇതോടെ ബൊറുസിയക്ക്. തുടരെ മൂന്നാം തവണയാണ് ബൊറുസിയ ജര്‍മ്മന്‍ കപ്പ് ഫൈനലില്‍ തോല്ക്കുന്നതും.
ഈ സീസണോടെ ബൊറുസിയയില് നിന്ന് ബയേണിലേക്ക് കൂടുമാറുന്ന ക്യാപ്റ്റന്‍ മാറ്റ് ഹമ്മല്‍സ് കളിക്കിടെ പരിക്കേറ്റ് പുറത്തായതും അവര്‍ക്ക് തിരിച്ചടിയായി.
രണ്ട് ജര്‍മ്മന്‍ കപ്പും മൂന്ന് ബുന്ദസ് ലിഗ് കിരീടവും ബയേണിന് നേടിക്കൊടുത്ത് വിടവാങ്ങുന്ന ഗാര്‍ഡിയോള മത്സരശേഷം കരഞ്ഞു കൊണ്ട് കളിക്കാരെ ചുംബിച്ചും ആശ്ലേഷിച്ചുമാണ് പെപ് ഗ്വാര്‍ഡിയോള ടീമിനോട് വിടപറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: