കോട്ടയം: മഴക്കൊപ്പമെത്തിയ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ് രംഗത്ത്.വെള്ളകെട്ടുകള്‍ രുപംകൊണ്ടതോടെ കൊതുകു പെരുകി.
ഇത് ഡെങ്കിപ്പനി പടരുന്നതിന് കാരണമായി. ദിവസം ശരാശി എട്ടു പേര്‍ക്കുവീതം ഡെങ്കിപ്പനി പടരുന്നുണ്ടെന്നാണ് അധിക്യതര്‍ പറയുന്നത്. എരുമേലി, മുണ്ടക്കയം, മണിമല, കാഞ്ഞിരപ്പള്ളി, എലിക്കുളം പ്രദേശങ്ങളിലാണ് രോഗബാധിതര്‍ ഏറെയുള്ളത്. ജീവനക്കാര്‍ തെരഞ്ഞെടുപ്പ്ജോലിയിലായിരുന്നതിനാല് പ്രതിരോധപ്രവര്ത്തനങ്ങളോ മുന്‍കരുതല്‍ നടപടികളോ നടപ്പാക്കാന്‍ തുടക്കത്തില്‍ ആരോഗ്യവകുപ്പിന് സാധിച്ചില്ല. കഴിഞ്ഞദിവസമാണ് ജില്ലാതലത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാരുടെ യോഗം വിളിച്ചത്. പ്രധിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി രോഗംനിയന്ത്രണവിധേയമാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്.കൊതുകുകളുടെ വ്യാപനം തടയുകയാണ് പ്രധാനപ്രതിരോധമാര്ഗ്ഗം . റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, വഴിവക്കിലും പറമ്പുകളിലും ഉപേക്ഷിക്കുന്ന പാത്രങ്ങള്‍ , കുപ്പികള്‍ എന്നിവിടങ്ങളില്‍ വെള്ളംകെട്ടികിടക്കുന്നത് കൊതുക് പെരുകുന്നതിന് കാരണമാകും. അതുകൊണ്ട് ഇത്തരം സാഹചര്യം ഒഴിവാക്കുവാന്‍ ജനങ്ങള്‍ ജാഗ്യതപുലര്ത്തണമെന്ന് അധിക്യതര്‍ നിര്‍ദ്ദേശിച്ചു.
ജില്ലയില്‍ ചില മേഖലകളില്‍ ചിക്കന്‍പോക്സും വൈറല്‍ പനിയും കണ്ടുവരുന്നുണ്ട്. ദിവസം ശരാശരി അഞ്ചു പേര്‍ക്കു വീതം ചിക്കന്‍പോക്സ് ബാധിക്കുന്നതായാണു കണക്ക്. എലിപ്പനിക്കു സാധ്യതയുള്ളതിനാല്‍ കൈതത്തോട്ടങ്ങളിലും ശുചീകരണ ജോലികളിലും ഏര്‍പ്പെടുന്നവര്‍ കൈയുറയും കാലുറയും ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
ഡെങ്കിപ്പനി
ലക്ഷണങ്ങള്‍
തലവേദന, ശരീരവേദന, മസിലുകളിലും സന്ധികളിലും വേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാകുക. ഡെങ്കിപ്പനി പരത്തുന്ന കൊതുകിന്റെ കടിയേറ്റ ശേഷമുള്ള നാലു മുതല്‍ ഏഴു വരെ ദിവസങ്ങള്കുള്ളില് ലക്ഷണങ്ങള്‍ കണ്ട്തുടങ്ങും.
ഇവ കണ്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം. അഞ്ചു മുതല്‍ ഏഴു ദിവസം വരെയാണ് സാധാരണഗതിയില്‍ പനി നീണ്ടുനില്‍ക്കുക.
ശരിയായ ചികിത്സ ലഭിച്ചാല്‍ ഡെങ്കിപ്പനി ഗൗരവമുള്ളതല്ല. ഒരു ശതമാനം രോഗികളില്‍ മാത്രമാണ് ഗുരുതരമായ രീതിയില്‍ അസുഖം കണ്ടുവരുന്നത്. രോഗലക്ഷണങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞു ചികിത്സിക്കുകയാണെങ്കില്‍ ഡെങ്കിപ്പനിമൂലമുള്ള മരണം ഇല്ലാതാക്കാം.
നിയമ നടപടി
സ്വീകരിക്കും
കോട്ടയം: ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിഉണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജേക്കബ് വര്‍ഗീസ് നിര്‍ദേശം നല്കി. ജില്ലയില്‍ വ്യാപകമായി കൊതുകുജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ചേര്‍ന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഡി എം ഒ നിര്‍ദ്ദേശം നല്‍കിയത്.
പഞ്ചായത്തുതലത്തില്‍ നടത്തി വരുന്ന പ്രതിരോധ പ്രവര്ത്തനങ്ങള്യോഗംഅവലോകനം ചെയ്തു. വീടിനും സ്ഥാപന ത്തിലും ചുറ്റുപാടിലുമായി അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്, ടയര്‍, ചിരട്ട, കളിപ്പാട്ടങ്ങള്‍, പൂച്ചട്ടികള്‍, വീടുനു മുകളിലെ ടെറസ് സണ്‍ഷെയ്ഡുകളില്‍, വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയൊക്കെ ഡങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകുന്നതിനു കാരണമാകുന്നതിനാല്‍ ഇത്തരം സാഹചര്യം ഒഴിവാക്കണം.
തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. തിളച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണം. എല്ലാ കിണറു കളും കുടിവെള്ള സ്രോതസ്സുകളും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പിന്തുണ ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
ചങ്ങനാശേരിനഗരത്തിലും പരിസരപ്രദേശങ്ങളിലും ചിക്കന്‍ പോക്സ് പടരുന്നതായും റിപ്പോര്‍ട്ടുണ്ട്. പലരും ആയൂര്‍വേദ ചികിത്സയെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കുന്നതിനാല്‍ എത്രപേര്‍ക്ക് രോഗം ഉണ്ടെന്ന കൃത്യമായ വിവരം നല്കാന് ആരോഗ്യവകുപ്പിന് കഴിയുന്നില്ല.
താലൂക്കിലെ പല പഞ്ചായത്തുകളിലും ചിക്കന്‍പോക്സ് പടരുകയാണ്.
കുട്ടികളിലാണ് കൂടുതലും രോഗബാധ. ചിക്കന്‍പോക്സ് കൂടാതെ വയറിളക്കവും പടര്‍ന്നു പിടിക്കുന്നുണ്ട്.രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തുടക്കത്തിലേ ചികിത്സതേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.സൂക്ഷ്മത പുലര്‍ത്തുകയും ഭക്ഷണവും വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്താല്‍ വേനല്ക്കാലരോഗങ്ങള് പ്രതിരോധിക്കാനാവുമെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: