ഈരാറ്റുപേട്ട: കോരിച്ചൊരിയുന്ന മഴയും ചുട്ടുപൊള്ളുന്ന വെയിലും മാറിമാറി വരുന്ന കാലവസ്ഥാാ വ്യതിയാനം മൂലം കിഴക്കന്‍ മേഖലകളിലെ മലയോരപ്രദേശം പകര്‍ച്ചവ്യാധി ഭീഷണിയിലായി.
മുന്‍ വര്‍ഷങ്ങളിലെല്ലാം മഴക്കാലം ആരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനംമൂലം പകര്‍ച്ചപ്പനി, ഡങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ മേഖലയില്‍ പടര്‍ന്ന് പിടിച്ചിരുന്നു. തോട്ടം മേഖലകളിലായിരുന്നു പകര്‍ച്ചവ്യാധികള്‍ ആരംഭിച്ചത്. കൈതകൃഷി, റബ്ബര്‍ ടാപ്പിംഗ്, തേയിലകൃഷി തുടങ്ങിയ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളാണ്. പകര്‍ച്ചവ്യാധിക്ക് കൂടുതല്‍ ഇരയായത്. മഴക്കാല പൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങളും രോഗം പടര്‍ത്തുന്ന കൊതുകുകളെ തുരത്താനുള്ള മുന്‍കൂര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറായിട്ടില്ല. റബ്ബര്‍കൃഷി വ്യാപകമായുള്ള മലയോരമേഖലകളില്‍ റബ്ബര്വിലയിടിവ് മൂലം സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. സമീപപ്രദേശമായ എരുമേലി മുണ്ടക്കയം തുടങ്ങിയ മഖലകളില്‍ പകര്‍ച്ചപ്പനിയും ഡങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തത് കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്. രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: