കൊച്ചി: ഭരണം ലഭിച്ചതോടെ ജിഷ വധക്കേസുമായി നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സിപിഎം ഒരുങ്ങുന്നു. ജിഷയുടെ കൊലയാളിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ 20 ദിവസമായി സിപിഎം നടത്തുന്ന രാപ്പകല്‍ സമരം പാതിവഴിയില്‍ അവസാനിപ്പിക്കാനാണ് സിപിഎം തീരുമാനം.
ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ ജിഷ വധക്കേസ് അന്വേഷണത്തിന് പുതിയ അന്വേഷണ സംഘത്തെ നിയമിക്കാനും കേസിന്റെ തുടക്കത്തില്‍ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചുകൊണ്ടും സമരം അവസാനിപ്പിക്കാന്‍ സാഹചര്യം ഒരുക്കിക്കൊടുക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആലോചന. ഒരു വനിത ഐപിഎസ് ഓഫീസര്‍ക്ക് അന്വേഷണ ചുമതല കൈമാറിയേക്കും.
കേസിന്റെ തുടക്കത്തിലെ വനിത ഐപിഎസ് ഓഫീസറെക്കൊണ്ട് കേസ് അന്വേഷിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ രാപ്പകല്‍ സമരം അവസാനിപ്പിക്കാമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം കരുതുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ആരംഭിച്ച രാപ്പകല്‍ സമരം എങ്ങനെയെങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്നായി. ജിഷ വധം പെരുമ്പാവൂരിന് സിപിഎമ്മിന് കനത്ത തിരിച്ചടിയാവുകയും ചെയ്തു.
തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് ആകെ പാര്‍ട്ടി നേട്ടം ഉണ്ടാക്കിയപ്പോള്‍ പെരുമ്പാവൂരില്‍ സിറ്റിങ് സീറ്റ് നഷ്ടമാവുകയും ചെയ്തു. തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ച സാജുപോള്‍ ഇക്കുറി ഏഴായിരത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കഴിഞ്ഞ ഏപ്രില്‍ 28 നാണ് ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷ നിഷ്ഠുരമായി കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: