ന്യൂദല്‍ഹി: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാമത്തിലടക്കം ദിവസങ്ങളായി തുടരുന്ന മാര്‍ക്സിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരെ ദല്‍ഹിയിലെ സിപിഎം കേന്ദ്ര കമ്മറ്റി ഓഫീസിലേക്ക് ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. ഗോള്‍മാര്‍ക്കറ്റിലെ എകെജി ഭവനിലേക്ക് നടന്ന മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രവര്‍ത്തകരുടെ രോഷത്തില്‍ തകര്‍ന്നു.
പ്രകടനക്കാര്ക്കുനേരേ പാര്‍ട്ടി ഓഫീസില്‍ നിന്നു കല്ലേറ് ഉണ്ടായതോടെ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജാജു, ദല്‍ഹി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായ, ദല്‍ഹി നിയമസഭാ പ്രതിപക്ഷ നേതാവ് വിജേന്ദ്ര ഗുപ്ത, ദേശീയ സെക്രട്ടറി ആര്.പി. സിങ്, ഒ.പി. ശര്‍മ്മ എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റുവരിച്ചു.
കേരളത്തില്‍ നടക്കുന്ന സിപിഎം അക്രമണങ്ങള്‍ കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ലെന്ന് ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജാജു മുന്നറിയിപ്പ് നല്കി. നിയുക്ത മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിലടക്കം നടക്കുന്ന അക്രമ സംഭവങ്ങള്‍ ന്യായീകരിക്കാവുന്നതല്ല. പാര്‍ലമെന്റംഗങ്ങളുടെ പ്രതിനിധിസംഘം കണ്ണൂരിലും പിണറായി വിജയന്റെ ഗ്രാമത്തിലും സന്ദര്‍ശനം നടത്തുമെന്നും ശ്യാംജാജു പറഞ്ഞു. കോണ്‍ഗ്രസ്, ബിജെപി, മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവര്‍ സിപിഎമ്മില്‍നിന്ന് നേരിടുന്ന ആക്രമണങ്ങള്‍ പുറംലോകം അറിയാതെ പോകുകയാണെന്നും ബിജെപി ആരോപിച്ചു.
കഴിഞ്ഞ 40വര്‍ഷത്തിനിടെ 200ലധികം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയെന്ന് ദല്‍ഹി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായ കുറ്റപ്പെടുത്തി. രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്നും ഞങ്ങളുടെ സഹോദരങ്ങളെ ആക്രമിക്കുന്നത് കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും വിജേന്ദ്ര ഗുപ്തയും പറഞ്ഞു. ബിജെപി സൗത്തിന്ത്യന്‍ സെല്‍ കണ്‍വീനര്‍ ജയകുമാര്‍ അണ്ണ, കോ കണ്‍വീനര്‍ അഡ്വ. ജോജോ ജോസ്, സണ്ണി ജോസഫ്, അഭിലാഷ് ജോണ്‍, പ്രജോബ്, മനോജ്, മുരുകന് തുടങ്ങിയ നേതാക്കളും അറസ്റ്റ് വരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: