ചേളന്നൂര്‍: തെരഞ്ഞെടുപ്പിനു ശേഷം ചേളന്നൂര്‍ പാലത്ത് പുളിബസാര്‍ ഭാഗത്ത് സിപിഎം അക്രമം തുടരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെ കക്കോടിയില്‍ നിന്നുള്ള സിപിഎമ്മുകാരായ മുട്ടോളി നിധീഷ്, ചെറിയപുറത്ത് വൈശാഖ്, സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകരായ കെ. സഞ്ജയ്, സി.പി. പൃഥിരാജ് എന്നിവരുടെ വീടുകളില്‍ കയറി ഭീഷണിപ്പെടുത്തി. കത്തിച്ചുകൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഈ സംഘത്തില്‍ പതിനഞ്ചോളം സിപിഎം അക്രമികള്‍ ഉണ്ടായിരുന്നു. എന്നാല്‍ പോലീസാകട്ടെ അക്രമികളെ പിടികൂടുന്നതിന് പകരം ആര്‍എസ്എസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ്. കാക്കൂര്‍ എഎസ്യെുടെ നേതൃത്വത്തില്‍ പോലീസുകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി സ്ത്രികളെയടക്കം ഭീഷണിപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് ദിവസം ജനതാ സ്കൂളിന് സമീപം സിപിഎം ക്രിമിനലുകള്‍ കുന്നുമ്മല്‍ ബിജു, കെ.കെ. സുഭാഷ്, ചെമ്മണ്ണൂര്‍ ബിജു എന്നിവരെ അക്രമിച്ചിരുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പേരില്‍ മനുപ്രസാദ്, ബിജു പാലത്ത് എന്നിവരെയും സിപിഎം ക്രിമിനലുകള്‍ അക്രമിച്ചിരുന്നു. ഇത്തരം അക്രമങ്ങള്‍ക്ക് പോലീസിന്റെ ഒത്താശയുണ്ടെന്നാണ് പരക്കെയുള്ള ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: