ന്യൂദൽഹി: ജെഎൻയുവിൽ വിദേശ വിദ്യാർത്ഥിനിയെ മദ്യം നൽകിയ ശേഷം പീഡിപ്പിച്ച കേസിൽ സഹപാഠിയെ ജയിലിലടച്ചു. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് പീഡനം നടന്നത്. ആഫ്രിക്കൻ വിദ്യാർത്ഥിനിയെ സുഹൃത്ത് മദ്യം നൽകിയതിനു ശേഷം ഹോസ്റ്റൽ മുറിയിൽ മാനഭംഗപ്പെടുത്തുകയായിരുന്നു.
30കാരിയായ യുവതി ജെൻഎൻയു സർവ്വകലാശാല ഹോസ്റ്റലിലാണ് കഴിഞ്ഞിരുന്നത്. സമീപ മുറിയിൽ താമസിച്ചിരുന്ന സുഹൃത്ത് ഉദീപ് യുവതിയെ പാർട്ടിയുണ്ടെന്ന എന്ന പേരിൽ തന്റെ മുറിയിലേക്ക് ക്ഷണിച്ചു. ഇതേ സമയം യുവാവിന്റെ കാമുകിയും മറ്റ് സുഹൃത്തുകളും മുറിയിൽ ഉണ്ടായിരുന്നു. തുടർന്ന് പർട്ടിക്കു ശേഷം മദ്യപിച്ച് ബോധ രഹിതയായിരുന്ന യുവതിയെ ഉദീപ് പീഡിപ്പിക്കുകയായിരുന്നു. രാവിലെയാണ് താൻ പീഡിപ്പിക്കപ്പെട്ടതായി യുവതിക്ക് മനസിലായത്.
പിന്നീട് യുവതി സർവ്വകലാശാല അധികൃതർക്ക് പരാതി നൽകി. തുടർന്ന് സർവ്വകലാശാല നടത്തിയ അന്വോഷണത്തിലാണ് യുവതിയെ ഉദീപ് പീഡിപ്പിച്ചതായി തെളിയുന്നത്. സർവ്വകലാശാലയുടെ പരാതിയിൽ ആസാം സ്വദേശിയായ ഉദീപിനെ പോലീസ് അറസ്റ്റ് ചെയ്ത് പാട്യാല കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി ഇയാളെ തീഹാർ ജയിലേക്ക് മാറ്റൻ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: