കായംകുളം: ഒരു വര്‍ഷക്കാലമായി പത്തിയൂരിലും കരീലക്കുളങ്ങരയിലും എരുവയിലും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ സിപിഎം നടത്തുന്ന അക്രമ പരമ്പര തുടരുന്നു. കരീലക്കുളങ്ങര ജംഗ്ഷനിലെ ബിജെപി ഓഫീസ് സിപിഎം അക്രമികള്‍ തകര്‍ത്തു. ഓഫീസ് ബോര്‍ഡ് നശിപ്പിക്കുകയും ഓഫീസ് കവാടം വെള്ള പെയിന്റ് ഉപയോഗിച്ച് വൃത്തികേടാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ പത്തിയൂരില്‍ സിപിഎം നടത്തിയ തേര്‍വാഴ്ചയില്‍ മേഖല ജനറല്‍ സെക്രട്ടറി രാജീവ് ഉള്‍പ്പെടെ ഏഴ് പേര് അക്രമത്തിനിരയായി. എരുവയില്‍ സിപിഎം നടത്തിയ അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകയുടെ വീട്ടിലെ പ്രാവുകളെ കൊന്നൊടുക്കി. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ വെല്ലുവിളിച്ച ഒരു സംഭവങ്ങളിലും പോലീസ് കാര്യമായ നടപടി എടുത്തില്ലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
ഭരണത്തിലേറി അക്രമം നടത്താമെന്ന സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകളുടെ വ്യാമോഹം വിലപ്പോകില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. പ്രദേശത്ത് അക്രമം അഴിച്ചുവിട്ട് ജനാധിപത്യത്തെ ഇല്ലാതാക്കുവാനുള്ള സിപിഎമ്മിന്റെ നീക്കത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
ഓഫീസ് ഉള്‍പ്പെടെ നശിപ്പിച്ച് അക്രമ പരമ്പര നടത്തിയ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ജയചന്ദ്രന്‍പിള്ള, ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ്, പാലമുറ്റത്ത് വിജയകുമാര്‍, കൃഷ്ണകുമാര്‍, ബിജു എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: