തുറവൂര്‍: കെഎസ്ആര്‍ടിസി ബസുകളുടെ സമയക്രമത്തിലെ അപാകത യാത്രക്കാരെ ദുരിതത്തിലാക്കുന്നു. തോപ്പുംപടിയിലും പരിസര പ്രദേശങ്ങളിലും ജോലിക്കു പോകുന്നവരാണ് ബസുകളുടെ അപര്യാപ്തത മൂലം വലയുന്നത്.
രാവിലെ ആറുമണി കഴിഞ്ഞാല്‍ ചേര്‍ത്തല തോപ്പുംപടി റൂട്ടില്‍ ആറരയ്ക്കോ 6.45 നോ എത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് മാത്രമാണ് യാത്രക്കാരുടെ ഏകാശ്രയം. തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, വെല്ലിങ്ടണ്‍ ഐലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവരും കെട്ടിട നിര്‍മ്മാണ തൊഴിലാളികളും മറ്റ് വിവിധ ആവശ്യങ്ങള്‍ക്കായി മേഖലയെ ആശ്രയിക്കുന്ന നൂറുകണക്കിനാളുകളാണ് ബസില്ലാത്തതു മൂലം സാമ്പത്തിക നഷ്ടത്തിനും സമയ നഷ്ടത്തിനും ഇരയാകുന്നത്.
ആകെയുളള ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസ് ട്രിപ്പ് മുടക്കുകയും സമയക്രമം പാലിക്കാതെ വരികയും ചെയ്തതോടെ പ്രദേശവാസികളായ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ അധികാരികള്‍ക്ക് നിവേദനം നല്‍കിയതിനെത്തുടര്‍ന്നാണ് രാവിലെ 6.30 ന് പുതുതായി തോപ്പുംപടിയിലേക്ക് ഒരു ബസ് സര്‍വീസ് ആരംഭിച്ചത്. രാവിലെ എട്ടിനും ഒന്‍പതിനും വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കെത്തേണ്ടവര്‍ക്ക് ഈ സര്‍വീസ് അപര്യാപ്തമാണ്.
വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല.ഏഴിനും എട്ടിനുമിടയില്‍ ഓര്‍ഡിനറി സര്‍വീസുകള്‍ വിരളമാണ്. ഇത് സന്ധ്യയ്ക്കു ശേഷം ജോലി കഴിഞ്ഞിറങ്ങുന്നവരെയാണ് കൂടുതല്‍ വലയ്ക്കുന്നത്.ലിമിറ്റഡ് സ്റ്റോപ്പ് ബസുകളില്‍ വന്നിറങ്ങുന്നവര്‍ രാത്രിയില്‍ ഏറെദൂരം നടന്നോ മറ്റ് വാഹനങ്ങളെ ആശ്രയിച്ചോ ആണ് വീടുകളിലെത്തുന്നത്. ചേര്‍ത്തല, ശക്തീശ്വരം കവല, ഒറ്റപ്പുന്ന, തങ്കിക്കവല, സി. എം. എസ്, പുതിയകാവ്, വയലാര്‍ കവല, പട്ടണക്കാട്, പൊന്നാംവെളി, പത്മക്ഷിക്കവല, പുത്തന്‍ന്ത തുടങ്ങിയ സ്റ്റോപ്പുകളില്‍ നിന്ന് നൂറുകണക്കിന് ആളുകളാണ് പള്ളൂരുത്തി, തോപ്പുംപടി, ഐലന്‍ഡ് തുടങ്ങിയ വ്യവസായ കേന്ദ്രങ്ങളിലേക്ക് സ്ഥിരമായി ജോലിക്ക് പോകുന്നത്.
സ്വകാര്യബസ് സര്‍വീസില്ലാത്ത ശക്തീശ്വരം കവലയ്ക്കും വയലാര്‍ കവലയ്ക്കും മദ്ധ്യേയും തുറവൂരിനും എരമല്ലൂരിനും ഇടയിലുമുള്ള സ്റ്റോപ്പുകളിലെ യാത്രക്കാരേയുമാണ് കെ എസ കെഎസ്ആര്‍ടിസി യുടെ കെടുകാര്യസ്ഥത ഏറെ ബാധിക്കുന്നത്. യാത്രക്കാരുടെ ദുരിതം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉന്നതാധികാരികളെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: