ടെഹ്റാന്: നിലവില്‍ അഫ്ഗാന് അടക്കം പല മധ്യ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഭാരതത്തിന് എെന്തങ്കിലും എത്തിക്കണമെന്നുമുണ്ടെങ്കില് പലപ്പോഴും പാക്കിസ്ഥാന്റെ സഹായം വേണം. അഫ്ഗാനിസ്ഥാനിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ പാക്കിസ്ഥാന് അനുവദിക്കാറുമില്ല. പുതിയ തുറമുഖം വരുന്നതോടെ നമുക്ക് ചരക്കുകള്‍ ഗുജറാത്തിലെ കാണ്ട്ല തുറമുഖം വഴി ഛബറില്‍ എത്തിക്കാം. അവിടെ നിന്ന് നാം നിര്‍മ്മിക്കുന്ന റെയില്‍പ്പാത വഴിയോ വാഹനങ്ങള്‍ വഴിയോ നമുക്ക് അവ അഫ്ഗാനിസ്ഥാനിലോ റഷ്യയിലോ എത്തിക്കാം. പാക്കിസ്ഥാന്റെ സഹകരണമേ വേണ്ട. അവിടെ നാം തുറമുഖവും ചരക്ക് ബെര്‍ത്തുകളും നിര്‍മ്മിക്കും.
ഛബറില്‍ നിന്ന് ഷഹീദനിലേക്ക് 500 കിലോമീറ്റര്‍ റെയില്‍പ്പാതയാണ് നാം നിര്‍മ്മിക്കുക. ഏബറില് നിന്ന് കേവലം 72 കിലോമീറ്റര്‍ മാത്രം അകലെയാണ് പാക്കിസ്ഥാന് ചൈനീസ് സഹകരണത്തോടെ പുതിയ തുറമുഖം നിര്‍മ്മിച്ചിരിക്കുന്നത്. ഭാരതം ഇറാനിലെ ഛബറില്‍ തുറമുഖം നിര്‍മ്മിക്കുന്നതോടെ ഇവിെട സന്തുലിതാവസ്ഥ കൈവരും.ഈ മേഖലയില്‍ ചൈനയുടെ ആധിപത്യത്തിനും ഇത് തിരിച്ചടിയാകും.
അന്ന് അടല്‍ജി, ഇന്ന് മോദി
ടെഹ്റാന്: നീണ്ട പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് ഒരു ഭാരത പ്രധാനമന്ത്രി ഇറാന് സന്ദര്‍ശിക്കുന്നത്. മുന്‍പ് അടല്‍ ബീഹാരി വാജ്പേയിയാണ് ഇറാന് സന്ദര്‍ശിച്ചത്. അതിനു ശേഷം മോദിയും. ഇറാനില്‍ എത്തിയ നരേന്ദ്ര മോദി ആദ്യം ടെഹ്റാനിലെ ഭായി ഗംഗാ സിംഗ് സഭാ ഗുരുദ്വാര സന്ദര്‍ശിച്ചു.
ഭാരതവും ഇറാനും തമ്മില്‍ ഒപ്പിട്ട പ്രധാന കരാറുകള്‍
ഛബറില്‍ തുറമുഖം നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിക്കുക. 5000 ലക്ഷം ഡോളറാണ് ഭാരതം ഇവിടെ നിക്ഷേപിക്കുക.
ഛബര്‍ സ്വതന്ത്ര വ്യാപരമേഖലയില്‍ അലൂമിനിയം മുതല്‍ യൂറിയ വരെ ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റുകള്‍ സ്ഥാപിക്കുക
ഭീകരത, സൈബര്‍ കുറ്റകൃത്യം, മയക്കുമരുന്ന്കടത്ത് എന്നിവയ്ക്ക് എതിരെ യോജിച്ച് പോരാടുക.
വ്യാപാര വാണിജ്യ, സാംസ്കാരിക, ശാസ്ത്ര, സങ്കേതികവിദ്യാ രംഗങ്ങളില്‍ പരസ്പരം സഹകരിക്കുക.
റെയില്‍വേ രംഗത്ത് സഹകരണം (ത്രിരാഷ്ട്ര ഗതാഗതക്കരാര്‍)
പ്രതിരോധ, സുരക്ഷാ സ്ഥാപനങ്ങളുടെ സഹകരണം.
എണ്ണ, പ്രകൃതി വാതകം, രാസവളം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ സഹകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: