ആലപ്പുഴ: പഴയതിരുമല ക്ഷേത്രത്തില്‍ ഗൗഡസാരസ്വത ബ്രാഹ്മണരുടെ ആത്മീയ ഗുരുവായ സംയമീന്ദ്ര തീര്‍ത്ഥയ്ക്ക് ഇന്നലെ ഭക്ത്യാദരവോടെ സ്വീകരണം നല്കി. കാശിമഠാധിപതിയായി സ്ഥാനാരോഹണം ചെയതതിന് ശേഷമുള്ള ദക്ഷിണ കേരളത്തിലെ ആദ്യ ക്യാമ്പാണിത്. ഇന്നലെ രാത്രി എട്ടിന് എത്തിച്ചേര്‍ന്ന സംയമീന്ദ്ര തീര്‍ത്ഥ സ്വാമിയെ പൂര്‍ണകുംഭം നല്കി ക്ഷേത്രഭാരവാഹികളും സമുദായാംഗങ്ങളും ചേര്‍ന്ന് പൂര്‍ണകുംഭം നല്കി സ്വീകരിച്ചു. സ്വാമിയുടെ അനുഗ്രഹപ്രഭാഷണത്തോടെ ചതുര് ദിന ക്യാമ്പിന് തുടക്കമായി.
ഇന്ന് രാവിലെ പത്തിന് അപൂര്‍വമായ തപ്തമുദ്രാധാരണം, രാത്രി ഏഴിന് സഹസ്രദീപാലങ്കാര സേവ, നാളെ ബ്രഹ്മോത്സവവുമായി ബന്ധപ്പെട്ട വിശേഷാല്‍ ചടങ്ങുകള്‍, വൈകിട്ട് ഏഴിന് പുതിയ രജത സിംഹാസത്തില്‍ ഭഗവാന് പ്രഥമ വസന്തപൂജ, 26ന് ക്ഷേത്രത്തില്‍ സ്ഥിതിചെയ്യുന്ന മഹാഗുരു സമാധിയില്‍ പവമാന അഭിഷേകം എന്നിവ പ്രധാനമായി നടക്കും. ഇതോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്കുശേഷം വൈകിട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് കായംകുളം വിഠോബ ക്ഷേത്രത്തിലേക്ക് സ്വാമി സംയമീന്ദ്രതീര്‍ത്ഥ യാത്രയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: