കോട്ടയം: സംസ്ഥാനത്ത് ഭരണം ലഭിച്ചതിനെത്തുടര്‍ന്ന് സിപിഎം ജില്ലയില്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണെന്ന് ബിജെപി ജില്ലാ നേതൃത്വം. സിപിഎം പ്രവര്‍ത്തകര്‍ ഏറ്റവുമധികം ബിജെപിയില്‍ എത്തിച്ചേര്‍ന്നത് കോട്ടയം ജില്ലയില്‍നിന്നുള്ള തിരിച്ചറിവാണ് ആ അക്രമങ്ങള്‍ക്ക് പിന്നില്‍. ഭരണം പിടിക്കുന്നതിന് മുമ്പ് തന്നെ കുമരകം, തിരുവാര്‍പ്പ്, പെരുവ തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഭരണം ലഭിച്ചതോടുകൂടി പോലീസുമായി ചേര്‍ന്ന് ബിജെപി, ബിഡിജെഎസ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. പോലീസ് ഏകപക്ഷീയമായി ബിജെപി, ബിഡിജെഎസ് പ്രവര്‍ത്തകരെ പ്രതികളാക്കുകയാണ് ചെയ്യുന്നത്. ബിജെപി കൊടുത്തിട്ടുള്ള പരാതികളില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ജില്ലയില്‍ അക്രമം വ്യാപിപ്പിക്കാന്‍ സിപിഎം ശ്രമിക്കുകയാണ്. ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന ഈ നടപടിക്ക് എതിരെ ശക്തമായ പ്രത്യാഘാതം ഉണ്ടാകുമെന്നും പോലീസ് നിഷ്പക്ഷത പാലിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി , ജനറല്‍ സെക്രട്ടറിമാരായ കെ. പി.സുരേഷ്, ലിജിന്‍ലാല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: