ഏറ്റുമാനൂര്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയ വിജയം സംഘടിത ന്യൂനപക്ഷം നല്കിയ ഔദാര്യം മാത്രമാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്. തെരഞ്ഞെടുപ്പ് അവലോകനയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ കക്ഷികളെ ഉപയോഗിച്ച് ദേശവിരുദ്ധ ശക്തികള്‍ കേരളത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാനും ഭാരതത്തില്‍ ആകമാനം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നിലപാട് തറയായി കേരളത്തെ ഉപയോഗിക്കാനുമുള്ള നീക്കത്തെ എന്‍ഡിഎ എന്തു വില കൊടുത്തും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനായി എന്‍ഡിഎ പ്രവര്‍ത്തകര്‍ ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിച്ച് കൂടുതല്‍ ജനമനസുകളില്‍ ഇടം നേടണമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
യോഗത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുമാ വിജയന് അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ.പി.സന്തോഷ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്, രാജ് മോഹന്‍, ജയചന്ദ്രന്, റെജി പൊടിപാറ എന്നിവര്‍ പ്രസംഗിച്ചു.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കും ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും എ.ജി തങ്കപ്പന് നന്ദി പ്രകടിച്ചു.
ഇടതുപക്ഷം തിരഞ്ഞെടുപ്പ് വിജയത്തില്‍ മതിമറന്ന് കുമരകം തുടങ്ങി നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഴിച്ചുവിട്ടിട്ടുള്ള അക്രമ പ്രവര്‍ത്തനങ്ങളിലും അതിനോട് പോലീസിന്റെ ഭാഗത്തു നിന്നുള്ള പക്ഷപാതപരമായ പെരുമാറ്റത്തിലും എന്‍ഡിഎ നിയോജക മണ്ഡലം കമ്മറ്റി പ്രതിക്ഷേധം രേഖപ്പെടുത്തി. പോലീസ് അലംഭാവം വെടിഞ്ഞ് അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ കളക്ടറുടേയും ജില്ലാ പോലീസ് മേധാവിയുടേയും ഓഫീസിലേക്ക് മാര്‍ച്ച് ഉള്‍പ്പടെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: