ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് ഇന്നലെ 2317.24 അടിയിലെത്തി. കഴിഞ്ഞ ഒരാഴ്ച്ചയായി ജില്ലയുടെ വിവിധ മേഖലകളില്‍ മഴ ശക്തിപ്പെട്ടത് ഡാമിലെ ജലനിരപ്പ് കൂടുന്നതിന് കാരണമായിരുന്നു.
എന്നാല്‍, പദ്ധതി പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി മഴ ലഭിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് ജലനിരപ്പ് സാവധാനം താഴുന്നത്. നിലവില്‍ ഡാമില്‍ 21.11 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേദിവസം ഡാമില്‍ 38.177 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്. അതായത് 2340.86 അടി.
മഴ പെയ്തത് വൈദ്യുതി ഉപഭോഗം ഗണ്യമായ രീതിയില്‍ കുറച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇടുക്കി ഡാമിലെ വൈദ്യുതി ഉത്പാദനം പാതിയായി വൈദ്യുതി വകുപ്പ് നിജപ്പെടുത്തി. ഇതാണ് ജലനിരപ്പ് താഴാതിരിക്കാന്‍ കാരണമായത്. ഇന്നലെ 4.137 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇടുക്കിയില്‍ ഉത്പാദിപ്പിച്ചത്. സംസ്ഥാനത്ത് ആകെ 68.054 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ ഇവിടെ നിര്‍മ്മിച്ചത് 12.079 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രം. ബാക്കി പുറമേ നിന്നും പണംകൊടുത്ത് വാങ്ങി.
24നിലവില്‍ ഡാമില്‍ 450 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ട്. അതേസമയം, വേനല്‍ ചൂട് വീണ്ടും കടുക്കുന്നത് വൈദ്യുതി ഉപഭോഗം കൂടുന്നതിന് കാരണമായി. 15 ദിവസത്തിലധികം ഉപയോഗിക്കാനുള്ള വെള്ളം ഡാമിലുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: