മാവേലിക്കര: പെരുമ്പാവൂരിലെ ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവും കലാഭവന്‍ മണിയുടെ മരണവും സിബിഐ അന്വേഷിക്കണമെന്നും വര്‍ദ്ധിക്കുന്ന പട്ടികജാതി-വര്‍ഗ പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ഡയറക്ടര്‍ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു.
പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ സ്റ്റൈപെന്റും സ്കോളര്‍ഷിപ്പും വര്‍ദ്ധിപ്പിക്കണമെന്നും പട്ടികജാതി-വര്‍ഗങ്ങളുടെ വികസനത്തിനായി ത്രിതല പഞ്ചായത്തുകള്‍ വിതരണം ചെയ്യുന്ന ആനുകൂല്യങ്ങള്‍ ഏകീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പുത്തൂര്‍ മാധവ പെരുമാള്‍ അദ്ധ്യക്ഷത വഹിച്ചു. മാങ്കാംകുഴി രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
കെ.സി. ഗോപാലപ്പെരുമാള്, പി.കെ. യശോധരന്, മുപ്പത്തഞ്ചില് ചെല്ലപ്പന്, സി.വി. സന്തോഷ്, കെ. പീതാംബരന്, പ്രസന്നന് സി. വെട്ടിയാര്‍, റ്റി.ഒ. രവീന്ദ്രന്, പി.സി. രാധാകൃഷ്ണന്, പി.റ്റി. ബാലകൃഷ്ണന്, സജിനി ഗീരീഷ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി പുത്തൂര്‍ മാധവപെരുമാള്‍ (രക്ഷാധികാരി), പി.കെ. യശോധരന് (പ്രസിഡന്റ്), എ. കൃഷ്ണന്‍കുട്ടി (വൈസ് പ്രസിഡന്റ്), മാങ്കാംകുഴി രാധാകൃഷ്ണന് (ജനറല്‍ സെക്രട്ടറി), സി.വി. സന്തോഷ്, പി.കെ. സുഭാഷ് (സെക്രട്ടറി), എ.കെ. രാജന് (ഓര്‍ഗനൈസിങ് ചെയര്മാന്), പ്രസന്നന് സി. വെട്ടിയാര്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി), കെ.സി. ഗോപാലപെരുമാള് (ഉപദേശകസമിതി ചെയര്മാന്), മുപ്പത്തഞ്ചില് ചെല്ലപ്പന് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: