മട്ടാഞ്ചേരി: റിയര്‍ അഡ്മിറല്‍ സത്യേന്ദ്ര സിംഗ്, ക്യൂക്ക് റെസ് ക്യൂ സബ് ലഫ്റ്റന്റ് അരുണ്‍ കുമാര്‍, സ്റ്റോര്‍ ഡിപ്പോ ശിപായി എ.രാധ, കഴിഞ്ഞ ദിവസം ജവാന് നായ്ക്ക് കെ.ശിവദാസന്‍ കൊച്ചി ദക്ഷിണ നാവിക സേനാ കേന്ദ്രത്തില്‍ വെടിയേറ്റ് അത്മഹത്യകള്‍ തുടര്‍ക്കഥകളാകുന്നു. ആദ്യ രണ്ടു പേര് ഐഎന്‍എസ് ദ്രോണാചാര്യയിലും തുടര്‍ന്നുള്ളവര്‍ നാവിക സേന ആസ്ഥാനത്തുമാണ് വെടിയേറ്റ് മരണപ്പെട്ടത്. 2010, 2012, 2013 എന്നിവയ്ക്ക് ശേഷം ഇപ്പോഴാണ് നാലാമത്തെ വെടിയേറ്റ് ആത്മഹത്യ നടക്കുന്നത്. നാല് സംഭവങ്ങളും വെടിയേറ്റ് ആത്മഹത്യയെന്നുള്ള അധികൃതര്‍ നല്കിയ വിശദീകരണം.
കൊച്ചി യിലെ ദക്ഷിണ നാവികസേനാ കേന്ദ്രത്തിലെ ഭരണ വിഭാഗത്തിലെ ഡ്യൂട്ടിയിലുള്ള കാവല്ക്കാരന് ജവാന് നായ്ക്ക് തൃശുര് കരിങ്കല്‍പ്പള്ളി വീട്ടില്‍ കെ.ശിവദാസന്‍(53) തിങ്കളാഴ്ച വെളുപ്പിന് ഒന്നരയോടെ വെടിയേറ്റ് മരണപ്പെട്ടത്. താടിയെല്ലില്‍ വെടിയേറ്റാണ് മരണം.
വെടിയൊച്ച കേട്ട് ഓടിയെത്തിയവര്‍ ശിവദാസന്‍ മരിച്ചു കിടക്കുന്നത് കണ്ടെന്നാണ് മൊഴി, എന്നാല്‍ വിശദമായ അന്വേഷണം നടന്നു വരുകയാണ്. ഹാര്‍ബര്‍ പോലീസ് സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്.
ഫോര്‍ട്ടുകൊച്ചിയിലെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ 2010 ജൂലായ് 7ന് രാവിലെ 10നാണ് റിയര്‍ അഡ്മിറല്‍ സത്യേന്ദ്ര സിംഗ് ജീബവാലാണ് സേനാംഗങ്ങളുടെ പരിശീലനത്തിനിടെയാണ് വെടിയേറ്റ് മരണപ്പെട്ടത്. ജമ്മു കാശ്മീര്‍ സ്വദേശിയായ ജംബ വാള് കുടുംബസമേതം കൊച്ചിയില്‍ താമസിക്കുകയായിരുന്നു. 2012 ഒക്ടോബര്‍ 21ന് രാവിലെ ദ്രോണാചാര്യയിലെ സേനാംഗങ്ങളുടെ മുറിയില്‍ വെച്ചാണ് വടക്കേയിന്ത്യന്‍ സ്വദേശി സബ് ലഫ്റ്റന്റ് അരുണ്‍കുമാര്‍ (27) വെടിയേറ്റ് മരണപ്പെട്ടത്.
കൊച്ചി നാവിക സേനാ പ്രധാന കേന്ദ്രത്തില്‍ 2013 ജൂണ്‍.13നാണ് സ്റ്റോര്‍ ഡിപ്പോയില്‍ ഡ്യൂട്ടിക്കിടെ രാത്രിയാണ് തമിഴ്നാട് സ്വദേശി ശിപായി എം.രാധ (48) വെടിയേറ്റ് മരണപ്പെട്ടത്.
നാവിക സേനാ കേന്ദ്രങ്ങളിലെ വെടിയേറ്റ് മരണങ്ങള് ആത്മഹത്യകളായാണ് വിശദീകരണങ്ങളും തുടര്‍ അന്വേഷണങ്ങളിലും സമാപിക്കുന്നത്. ദേശീയസുരക്ഷ കേന്ദ്രങ്ങളിലെ ഇത്തരം സംഭവങ്ങള്‍ നാവികസേന സംസ്ഥാന പോലീസ് അന്വേഷണങ്ങളും തീര്‍പ്പു കല്പിക്കലും ജനങ്ങളില്‍ വിശ്വാസതയും ചര്‍ച്ചയും ആശങ്കയുമാണുയര്ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: