കളമശേരി: രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിട്ടും പെരിയാറിലേയ്ക്ക് വ്യവസായ മാലിന്യം ഒഴുക്കിയ എടയാറിലെ ശ്രീശക്തി പേപ്പര്‍ മില്ലിന് അടച്ചുപൂട്ടല്‍ നോട്ടീസ്. പെരിയാറിലെ മത്സ്യക്കുരുതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഏലൂര്‍ നഗരസഭാ ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം മാലിന്യ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് അറിയിച്ചത്. പിസിബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജനകീയ സമിതി ശ്രീശക്തി പേപ്പര്‍ മില്‍സില്‍ പരിശോധന നടത്തി. നേരത്തെ ഇതേ സമിതി നല്കിയ 11 ഇന നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനെ സംബന്ധിച്ച ചര്‍ച്ച ചെയ്യാനായി ഏലൂര്‍ നഗരസഭയില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. സര്‍വ്വകക്ഷി യോഗത്തില്‍ എന്വിറോണ്മെന്റ് എഞ്ചിനീയര്‍ തൃദീപ് കുമാര്‍ പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മലിനജലം പെരിയാറിലേക്ക് തള്ളുന്നതിനായി കമ്പനി നിര്‍മ്മിച്ച ഡൈവേര്ഷന് പിറ്റ് മാറ്റിയിട്ടില്ല. ഖര മാലിന്യങ്ങള്‍ പുറത്തേക്ക് കൊണ്ടുപോയതിന്റെ തെളിവുകള്‍ ഹാജരാക്കിയില്ല. പ്ലാസ്റ്റിക്ക് മാലിന്യം നീക്കിയിട്ടില്ല. വാട്ടര്‍ ഫ്ലോ മീറ്റര്‍ സ്ഥാപിച്ചിട്ടില്ല. എന്നിവയാണ് കമ്പനി ലംഘിച്ച നിര്‍ദ്ദേശങ്ങളെന്ന് പിസിബി ചെയര്മാന് സജീവന് അറിയിച്ചു.
റിപ്പോര്ട്ടിന്മേല് നടന്ന ചര്‍ച്ചയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സിജി ബാബു , വൈസ് ചെയര്മാന് എ.ഡി സുജില്‍ , സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, ബിജെപി നേതാക്കളായ എബി ഗോപിനാഥ്, പി.എസ് ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു. കമ്പനിക്ക് ഒരാഴ്ച കൂടി സമയം നല്‍കണമെന്നും മാലിന്യത്തോത് കുറയ്ക്കാന്‍ നിര്‍മ്മാണം വെട്ടിക്കുറയ്ക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. എന്നാല്‍ ഒരു മാസത്തോളം സമയം നല്‍കിയിട്ടും മലിനീകരണ നിയന്ത്രണ സംവിധാനം മാറ്റാന്‍ തയ്യാറാകാതിരുന്ന കമ്പനിക്ക് ഇനിയും അവസരം നല്‍കേണ്ടെന്ന ഭൂരിപക്ഷ അഭിപ്രായം എല്ലാവരും അംഗീകരിച്ചു.
പെരിയാറിലെ മാലിന്യതോത് കുറയ്ക്കാനും സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനുമായി ഏലൂര്‍ നഗരസഭ 10 ഇന നിര്‍ദ്ദേശങ്ങള്‍ മലിനീകരണ ബോര്‍ഡിന് സമര്‍പ്പിച്ചു. എടയാറില്‍ കമ്പനികള്‍ക്കായി പൊതു ട്രീറ്റ്മെന്റ് പ്ലാന്റ് പണിയുക, നിരീക്ഷണ ബോട്ട് ഉപയോഗിച്ച് 24 മണിക്കൂര്‍ പരിശോധന നടത്തുക, പുഴയിലേക്ക് മലിനജലം തള്ളാന്‍ സ്ഥാപിച്ചിട്ടുള്ള ഭൂഗര്‍ഭ കാലുകള്‍ മാറ്റുക, പെരിയാറിലെ പായല്‍ നീക്കം ചെയ്യുക, പാതാളം, മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ ബ്രിഡ്ജുകള്‍ ദിവസവും ഉയര്‍ത്തുക, ഫാക്ടിലേക്ക് അമോണിയ ഭൂഗര്‍ഭ കുഴലിലൂടെ കൊണ്ടുപോകുക, ടിസിസിയിലേക്ക് ഉപ്പ് റോഡ് മാര്‍ഗത്തിന് പകരം ബാര്‍ജില്‍ കൊണ്ടു പോകുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: