ശ്രീനഗർ: കശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടതായി സൈന്യം വ്യക്തമാക്കി. ഭീകര സംഘടനയുടെ മുതിർന്ന നേതാവ് ഉൾപ്പെടെയുലഌവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
സരൈബാൽ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. അതേസമയം ഏറ്റുമുട്ടലിൽ സൈനികരുടെ ഭാഗത്തുനിന്നും ആളപായമുണ്ടായതായി റിപ്പോർട്ടില്ല.
കഴിഞ്ഞ ദിവസം മൂന്ന് പോലീസുകാർ കൊല്ലപ്പെട്ട സംഭവവുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ജെയ്ഷെ ഭീകർ പ്രദേശത്ത് ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
തിങ്കളാഴ്ച രാവിലെ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടത്. ശ്രീനഗറിലെ സാദിബാൽ പ്രദേശത്തെ പോലീസ് പോസ്റ്റിനുനേരെ ഉണ്ടായ വെടിവെപ്പിലാണ് എ.എസ്.ഐ ഗുലാം മുഹമ്മദ്, ഹെഡ് കോൺസ്റ്റബിൾ നസീർ അഹമ്മദ് എന്നിവർ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: