ഖര്തോം: സുഡാനില്‍ മുസ്ലീം പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ എട്ടു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സുഡാനിലെ കിഴക്കന്‍ ഡാര്‍ഫറിലാണ് സംഭവം. ആയുധധാരിയായ ചെറുപ്പക്കാരന് യാതൊരു പ്രകോപനവും കൂടാതെ പള്ളിക്കുള്ളില്‍ കടന്ന് ആളുകളുടെ ഇടയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തിനു പിന്നാലെ രാജ്യ തലസ്ഥാനത്തെ തെരുവുകളിലടക്കം സുഡാന് ഭരണകൂടം സുരക്ഷ ശക്തമാക്കി. വംശീയ വിദ്വേഷത്തിന്റെ പേരിലാണ് വെടിവയ്പുണ്ടയതെന്നാണ് പ്രാഥമിക വിവരങ്ങള്‍.
സംഭവത്തെക്കുറിച്ച് സുഡാന് ഭരണകൂട വക്താക്കള്‍ ആരും തന്നെ ഇതുവരെ പ്രതികരിച്ചില്ല. സുരക്ഷാ സംവിധാനത്തിലെ വീഴ്ച്ചയെത്തുടര്‍ന്ന് യഥേഷ്ടം ആയുധങ്ങള്‍ ലഭ്യമാകുന്നതടക്കമുള്ള കാര്യങ്ങളാണ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമെന്നാണ് വിവരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: