കൊയിലാണ്ടി: സിപിഎം അക്രമത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ നല്കിയ കേസുകളില്‍ പോലീസ് പക്ഷപാതം കാണിക്കുന്നതായി പരാതി. സിപിഎം അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം സിപിഎം ഓഫീസില്‍ നിന്നും നല്കിയ ലിസ്റ്റുകള്ക്കനുസരിച്ച് പോലീസ് ബിജെപി നേതാക്കളുടെ വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകനായ പന്തലായനിയിലെ ഷണ്മുഖനെ ഇന്നലെ പുലര്‍ച്ചയോടെ കൊയിലാണ്ടി പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു. വൈകീട് ആറ് മണി വരെ ഭക്ഷണം പോലും നല്‍കാതെ ലോക്കപ്പിലിട്ടു. അദ്ദേഹത്തെ കാണാനെത്തിയ ബിജെപി പ്രവര്‍ത്തകരെ കാണാന്‍ പോലും അനുവദിച്ചില്ല. യുവമോര്‍ച്ച കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് അഖില്‍ പന്തലായനിയുടെ വീട്ടിലും രാത്രിയില്‍ പോലീസെത്തി അദ്ദേഹത്തിന്റെ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി.
അധികാരം മാറിയതോടെ പോലീസ് സിപിഎമ്മിന്റെ ചട്ടുകമായി മാറിയിരിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: